വാഷിംഗ്ടൺ: ഇറക്കുമതിക്ക് വൻതോതിലുള്ള തീരുവ ചുമത്തുന്നതിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തടഞ്ഞ് ഫെഡറൽ കോടതി.
ഏകപക്ഷീയമായി താരിഫ് ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും ഫെഡറൽ കോടതി വ്യക്തമാക്കി. ട്രംപിന്റെ ആഗോള താരിഫുകൾ നിയമവിരുദ്ധം ആണെന്നും വിലയിരുത്തി.
ട്രംപ് തന്റെ അധികാരം ലംഘിച്ചുവെന്നും രാജ്യത്തിന്റെ വ്യാപാര നയം അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം മാറ്റിയെന്നും വാദിക്കുന്ന നിരവധി കേസുകൾ പരിഗണിച്ചാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലിന്റെ വിധി വന്നത്.
1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ('IEEPA') മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സാധനങ്ങൾക്ക് പരിധിയില്ലാത്ത താരിഫ് ചുമത്താനുള്ള അധികാരം പ്രസിഡന്റിന് നൽകുന്നുണ്ടോ എന്നതാണ് കോടതിയുടെ മുന്നിലുള്ള രണ്ട് കേസുകളിലെയും ചോദ്യം. എന്നാൽ ഇത്തരം പരിധിയില്ലാത്ത അധികാരം നൽകാൻ IEEPA പറയുന്നില്ലെന്ന് ജഡ്ജിമാരുടെ പാനൽ വ്യകത്മാക്കി. കോടതിയുടെ വിധി ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര യുദ്ധത്തിന് അന്ത്യം കുറിക്കുമോ എന്നാണ് ഇനി കാണാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്