വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടത്തിയ ചില എക്‌സ് പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ട്രംപും മുന്‍ സുഹൃത്തുമായ മസ്‌കും തമ്മില്‍ കടുത്ത വാക്‌പോര് നടന്നിരുന്നു. തന്റെ പ്രസ്താവനകള്‍ അല്‍പ്പം കടന്നു പോയെന്ന് മസ്‌ക് സമ്മതിച്ചു.
'കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു. അവ കുറച്ചു കടന്നു പോയി,' മസ്‌ക് എക്‌സില്‍ എഴുതി.
നേരത്തെ മസ്‌കിന് 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ട്രംപ് പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍മാര്‍ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ മസ്‌ക് പദ്ധതിയിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ ഭീഷണി. 'അങ്ങനെ ചെയ്താല്‍, അതിനുള്ള അനന്തരഫലങ്ങള്‍ അദ്ദേഹം നല്‍കേണ്ടിവരും,' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'നെ (ഒബിബിബി) മസ്‌ക് പരസ്യമായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. വന്‍ നികുതി ഇളവുകള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ യുഎസ് ദേശീയ കടം ഏകദേശം 3 ട്രില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിപ്പിക്കുമെന്നാണ് അനുമാനം. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉപദേശക സ്ഥാനത്ത് നിന്ന് മസ്‌ക് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ബന്ധത്തില്‍ വിള്ളല്‍ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്