വാഷിംഗ്ടണ്‍: ചൈന-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 55 ശതമാനമായി കുറയ്ക്കുന്നെന്ന് ട്രംപ് പറഞ്ഞു. യുഎസ് ഇറക്കുമതികള്‍ക്ക് ചൈന 10 ശതമാനം താരിഫ് ഈടാക്കും.
ചൈന യുഎസിലേക്ക് മാഗ്‌നറ്റുകളും റെയര്‍ എര്‍ത്ത് ധാതുക്കളും കയറ്റുമതി ചെയ്യുമെന്നും പകരം ചൈനീസ് പൗരന്മാര്‍ക്ക് അമേരിക്കന്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കാന്‍ അവസരമൊരുക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിന് തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമ അംഗീകാരം ആവശ്യമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 55 ശതമാനം താരിഫ് ഈടാക്കുമെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതില്‍ 10 ശതമാനം അടിസ്ഥാന പരസ്പര താരിഫ് ആയിരിക്കും. ഫെന്റനൈലിന് 20 ശതമാനം താരിഫ്. മുന്‍കാല താരിഫുകള്‍ പ്രകാരമുള്ള 25 ശതമാനം താരിഫും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം യുഎസ് ഇറക്കുമതികള്‍ക്ക് ചൈന 10 ശതമാനം താരിഫ് ഈടാക്കും.
രണ്ട് മാസത്തിലേറെയായി നീണ്ട താരിഫ് യുദ്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഇതോടെ ഇന്ത്യയൊഴിച്ച് പ്രധാനപ്പെട്ട രാഷ്ട്രങ്ങളെല്ലാമായി യുഎസ് വ്യാപാര കരാറില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്