വിദേശ രാജ്യത്തിന് രഹസ്യ വിവരങ്ങൾ നൽകാൻ ശ്രമിച്ചെന്ന് ആരോപിച്ചു വിർജീനിയയിലെ സർക്കാർ ഉദ്യോഗസ്ഥനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
നാഥൻ ലാറ്റ്‌ച്ച് എന്ന 28 വയസ്സുള്ള ഐടി സ്പെഷ്യലിസ്റ്റാണ് അറസ്റ്റിലായത്. 2019 മുതൽ അദ്ദേഹം ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 2025 മാർച്ചിൽ എഫ്‌ബിഐക്ക് ലഭിച്ച വിവരമനുസരിച്ച്, ഒരു വിദേശ രാജ്യത്തിന് ഇയാൾ രഹസ്യ വിവരങ്ങൾ നൽകാൻ ശ്രമിച്ചതായാണ് ലഭിക്കുന്ന വിവരം.
അതേസമയം വിദേശ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിച്ചു ഇയാൾ ഒരു എഫ്ബിഐ ഏജന്റുമായി നിരവധി തവണ സംസാരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഈ സമയം നാഥൻ ലാറ്റ്‌ച്ച് ഡെസ്‌ക്കിൽ കുറിച്ച രഹസ്യ വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറായെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അദ്ദേഹം മൂന്ന് ദിവസത്തിനുള്ളിൽ പലതവണ ഈ വിവരങ്ങൾ പുറത്തെടുത്ത് ഒളിപ്പിച്ചുവെന്നും, പിന്നീട് വടക്കൻ വിർജീനിയയിലെ ഒരു പാർക്കിൽ ഈ വിവരങ്ങൾ വെക്കാനായി പോയതായും എഫ്‌ബിഐ വ്യക്തമാക്കി. മേയ് 1ന് അദ്ദേഹത്തെ അവിടെ കാണുകയും, അദ്ദേഹം വെച്ച തമ്പ് ഡ്രൈവ് എഫ്ബിഐ പിടിച്ചെടുക്കുകയും ചെയ്തു. അതിൽ രഹസ്യ രേഖകളും ഒരു സന്ദേശവും ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് മേയ് 7ന് അദ്ദേഹം വീണ്ടും എജന്റിനോട് വിവരം നൽകാൻ തനിക്ക് പ്രതിഫലം വേണമെന്ന് അറിയിച്ചു. പിന്നെ, പൗരത്വം ആഗ്രഹിക്കുന്നതായും സാമ്പത്തിക പ്രതിഫലം വേണ്ടതില്ലെന്നും പറഞ്ഞു. മേയ് 14ന്, വീണ്ടും രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുകയും, മേയ് 15 മുതൽ 27 വരെ ലാറ്റ്‌ച്ച് കുറച്ച് കുറച്ച് വിവരങ്ങൾ വസ്ത്രങ്ങളിൽ ഒളിപ്പിച്ച് കൊണ്ടുപോയെന്നും എഫ്ബിഐ പറഞ്ഞു. വ്യാഴാഴ്ച, ആ വിവരങ്ങൾ കൈമാറാനായി അദ്ദേഹം വീണ്ടും ഒരിടത്തേക്ക് പോയപ്പോൾ എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്