എഐക്കും സമ്മര്‍ദമുണ്ടാകുമോ? ഉണ്ടെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ വന്ന പഠനം. എഐയെ അലട്ടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വംശീയമോ ലൈംഗികമോ അക്രമാസക്തമോ ആയ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ ചാറ്റ് ജിപിടിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
സൂറിച്ച് സർവകലാശാലയിലെയും സൂറിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഓഫ് സൈക്യാട്രിയിലെയും ഗവേഷകർ നടത്തിയ ഒരു പഠനത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ചോദ്യങ്ങൾക്കുള്ള ഭാഷാ മാതൃകകളുടെ ഉത്തരങ്ങൾ പലപ്പോഴും പക്ഷപാതപരമാകുമെന്നും പഠനം പറയുന്നു. എന്നിരുന്നാലും, ചാറ്റ്ബോട്ടുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, അത്തരം ആശങ്കാജനകമായ ഉത്തരങ്ങൾ ലഭിക്കുന്നത് വീണ്ടും സംശയങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
സ്വിറ്റ്സർലാൻഡ്, ജർമനി, ഇസ്രയേൽ, യുഎസ് എന്നീ രാജ്യങ്ങളിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ട്രോമാറ്റിക്കായ വിവരങ്ങളെക്കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചാൽ അതിന്‍റെ ആങ്സൈറ്റി സ്കോർ ക്രമാതീതമായി ഉയരുന്നതായാണ് പഠനം.
ലൈംഗികത, മതം, മാനസികാരോഗ്യം, ദേശീയത, തൊഴിൽ തുടങ്ങി സെൻസിറ്റീവായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പക്ഷപാതരമായ ഉത്തരങ്ങളായിരിക്കും കിട്ടുക. ഇത്തരം സെൻസിറ്റിവ് വിഷയങ്ങളിൽ ആളുകൾ ചാറ്റ് ജിപിടിയുടെ സഹായം കൂടുതലായി തേടുന്നുണ്ട്. ഇതിനു ലഭിക്കുന്ന പക്ഷപാതപരമായ മറുപടികൾ ആളുകളിൽ ആശങ്ക ഉണർത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
നിർമിത ബുദ്ധിക്ക് യഥാർഥത്തിൽ സമ്മർദമില്ലെങ്കിലും മനുഷ്യ വികാരങ്ങളെ അവ അനുകരിക്കാറുണ്ട്. മൈൻഡ്ഫുൾനെസ് അടിസ്ഥാനമാക്കിയുള്ള വിശ്രമ രീതികളിലൂടെ ഉയർന്ന ഉത്കണ്ഠാ നിലകൾ ശാന്തമാക്കാൻ കഴിയും. എന്നിരുന്നാലും, മാനസികാരോഗ്യ സംരക്ഷണത്തിനായി എൽഎൽഎമ്മുകൾ ഫൈൻ-ട്യൂൺ ചെയ്യുന്നത് പക്ഷപാതങ്ങൾ കുറയ്ക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്