തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖറിന്റെ പത്രികയുടെ സൂഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍.
യുഡിഎഫ് നൽകിയ പരാതിയിലാണ് റിട്ടേണിങ് ഓഫിസറുടെ ഇടപെടൽ.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചെന്നാരോപിച്ചാണ് എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എസ്. ശബരിനാഥൻ പരാതി നൽകിയത്.
ബെംഗളൂരുവിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി.
കൊറമംഗല തർഡ് ബ്ലോക്കിലുള്ള ഏകദേശം 49,000 ചതുരശ്ര അടിയുള്ള വസതി മറച്ചുവെച്ചതായും കോൺഗ്രസ് ആരോപിക്കുന്നു. നികുതി രേഖകൾ ഉൾപ്പെടെ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
