മലപ്പുറം: യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കിൽ വി.ഡി സതീശനെ ഒഴിവാക്കണമെന്ന് പിവി അന്‍വര്‍ .
ഹിറ്റ്ലറിന്റെ രൂപമായി സതീശൻ യുഡിഎഫിനെ അടക്കി വാഴുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിക്കോ കെ.സി വേണുഗോപാലിനോ പുല്ല് വില കൽപ്പിക്കുകയാണെന്നും ആരെയും ബഹുമാനിക്കില്ലെന്നും അന്‍വര്‍ ആരോപിച്ചു.
'സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദ്ദേഹം മുഖ്യമന്ത്രിയാകുമ്പോൾ കൈപൊക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുക.
വി.എസ് ജോയിയെ അവസാനനിമിഷം വെട്ടിയത് സതീശനാണ്. ജോയി സതീശന്റെ ഗ്രൂപ്പിലല്ല, ഭാവിയിൽ ജോയി വി.ഡി സതീശന് കൈ പൊക്കില്ല.അതുകൊണ്ടാണ് ജോയിയെ മത്സരിപ്പിക്കാത്തത്'. അൻവർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്