കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരിയായ വീട്ടമ്മ അറസ്റ്റിൽ. ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജലീബ് അൽഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
'വീട്ടമ്മ'യായി കുവൈത്തിലെത്തിയ ഇവർ ജലീബ് അൽഷൂയൂഖ് പ്രദേശത്ത് ചികിത്സ നടത്തുന്നതിനിടെയാണ് പിടിയിലായത്. മലയാളിയായ ഇവർ അബ്ബാസിയയിൽ ലൈസൻസില്ലാതെ ഹോമിയോ ക്ലിനിക്ക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്. കൽസൽട്ടേഷന് ഒരാളിൽ നിന്ന് അഞ്ച് ദീനാറാണ് ഫീസ് ഈടാക്കിയിരുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.
ഹോമിയോപ്പതി കുവൈത്തിൽ അംഗീകൃത ചികിത്സാ രീതിയല്ല. ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദ മോണിറ്റർ, സ്റ്റെതസ്‌കോപ്പ്, വിവിധതരം മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങളുടെ ശേഖരം കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്