പത്തനംതിട്ട: കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നു. കല്ലറ നിർമ്മാണ തൊഴിലാളികളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
ഗ്രാനൈറ്റ് ഇളക്കിയെടുത്തത് പരിചയ സമ്പന്നരാണെന്നും കടത്തിയത് സംഘം ചേർന്നാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
കല്ലറ നിർമ്മാണം കോൺട്രാക്ട് എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസ് നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാരും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും വിലയിരുത്തൽ.
രണ്ട് പള്ളികളിലെയും ഗ്രാനൈറ്റ് മോഷണത്തിൽ സിസിടിവി ദൃശ്യം ഉൾപ്പെടെ ഒരു തെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
മല്ലപ്പള്ളിയിലെ രണ്ട് മാർത്തോമ്മാ പള്ളികളി സെമിത്തേരികളിൽ നിന്നാണ് കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ കടത്തിക്കൊണ്ടുപോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
