ആലപ്പുഴ: എ.ടി.എം. കാർഡെടുത്തത് ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിൽ ചെറുമകൻ അപ്പൂപ്പന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്.ആക്രമണം തടയാനെത്തിയെ പ്രതിയുടെ പിതാവിനും തലയ്ക്കു പരിക്കേറ്റിട്ടുണ്ട്.കളർകോട് വാർഡിൽ താന്നിപ്പള്ളിവേലി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (71), മകൻ വിമൽരാജ് (51), എന്നിവർക്കാണ് പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത് പോലീസ് അറസ്റ്റുചെയ്തു.
കളർകോട് ക്ഷേത്രത്തിനുസമീപത്തെ വീട്ടിൽ ചൊവ്വാഴ്ച രാത്രി 7.45നായിരുന്നു സംഭവം നടന്നത്.എ.ടി.എം. കാർഡ് എടുത്തതിനെ ഉണ്ണിക്കൃഷ്ണൻ ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിൽ ഉണ്ണിക്കൃഷ്ണന്റെ തലയ്ക്ക് രണ്ടുതവണ വെട്ടുകത്തി ഉപയോഗിച്ച് പ്രതി വെട്ടുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതുതടയാനെത്തിയ പിതാവ് വിമൽരാജിനെ ഇരുമ്പുപൈപ്പുപയോഗിച്ച് തലയ്ക്കിട്ടടിച്ചു.രണ്ടാമത്തെ അടി തടയാൻ ശ്രമിക്കവേ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിയും പ്രതി ഒടിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം, പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
