പത്തനംതിട്ട: പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതിയിൽ പൊലീസിൽ നിന്ന് മർദ്ദനമേറ്റതായി ഇരുപതുകാരൻ.
വീട്ടിൽ നിന്ന് പൊലീസ് വിളിച്ച് കൊണ്ട് പോയെന്നും പൊലീസ് ക്വാട്ടേഴ്സിൽ കൊണ്ടുപോയി മർദ്ദിച്ചെന്നുമാണ് ഇരുപതുകാരൻ പറയുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും ഇരുപതുകാരൻ പറഞ്ഞു.
കാൽവെള്ളയുടെ അടിയിൽ ചൂരൽ വച്ച് അടിച്ചുവെന്നും തലമുടിയിലും ചെവിയിലും പിടിച്ച് മുകളിലേക്ക് ഉയർത്തിയെന്നുമാണ് ഇരുപതുകാരൻ്റെ വെളിപ്പെടുത്തൽ.
അനുജൻ ആണെന്ന് കരുതി തന്നെ ആണ് ആദ്യം പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് 20 കാരൻ്റെ സഹോദരനും പറഞ്ഞു.' ജിമ്മിൽ നിന്നും പൊലീസ് തന്നെ വിളിച്ചുകൊണ്ടുപോയി. പ്രായം ചോദിച്ചപ്പോൾ 28 വയസ്സ് എന്ന് താൻ പറഞ്ഞു. സഹോദരൻ ഉണ്ടോ എന്ന് പോലീസ് ചോദിച്ചു. ഉണ്ട് എന്ന് താൻ മറുപടി നൽകി. പൊലീസ് തന്നെയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടിൽ നിന്നും അനുജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തങ്ങൾ രണ്ടുപേരെയും കൂടൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്നാണ് സഹോദരൻ്റെ മൊഴി.
പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠികൾ പീഡിപ്പിട്ടില്ലെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാൽ സഹപാഠി പ്രണയം നിരസിച്ചതായും പെൺകുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികൾക്കെതിരെ പീഡന പരാതി നൽകിയതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
