ഭോപാല്‍: നിയമപാലകര്‍ മാത്രം വിചാരിച്ചാല്‍ ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് മധ്യപ്രദേശ് ഡിജിപി. മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അനായാസേന ലഭ്യമാകുന്ന അശ്ലീല വീഡിയോകളും ചിത്രങ്ങളും സാമൂഹിക ധാര്‍മിക ച്യുതിക്ക് കാരണമാകുന്നുവെന്ന് ഡിജിപി കൈലാഷ് മക്വാന പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ലഭ്യമായ അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളില്‍ മാനസിക വൈകല്യം ഉളവാക്കുന്നതായി ശനിയാഴ്ച ഉജെയ്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതിന് പിന്നില്‍ വിവിധ കാരണങ്ങളുണ്ടെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, അശ്ലീല ഉള്ളടക്കങ്ങള്‍, മദ്യം എന്നിവയെല്ലാം ഇതിന് കാരണങ്ങളാണെന്ന് ഡിജിപിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഏതോ വ്യക്തി ആരെയോ ഒരാളെ മൊബൈല്‍ഫോണ്‍ വഴി ബന്ധപ്പെടുന്നു. സാമൂഹിക ധാര്‍മികതയെ വിപരീതമായി ബാധിക്കുന്ന ഇത്തരത്തിലുള്ള ഒട്ടേറെ കാരണങ്ങളുണ്ട്. പൊലീസിന് ഒറ്റയ്ക്ക് ഈ വിഷയത്തെ കൈകാര്യം ചെയ്യാനാകില്ലെന്ന് മക്വാന പറഞ്ഞു.
വീടുകളില്‍ കുട്ടികളില്‍ വേണ്ടത്ര ശ്രദ്ധയോ കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശമോ ലഭിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. മുന്‍കാലത്ത് മാതാപിതാക്കളും അധ്യാപകരും പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെവിക്കൊണ്ടിരുന്നു. എന്നാലിന്ന് വീടുകളില്‍ ആരും പരസ്പരം ശ്രദ്ധ ചെലുത്തുന്നില്ല. എല്ലാ അതിര്‍ത്തികളും ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ സുഗമമായി ലഭിക്കുന്നുണ്ടെന്നും അത് ഉറപ്പായും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെന്നും മക്വാന കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്