മലപ്പുറം: ഉച്ചഭക്ഷണ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെന്ന് പരാതി. തുവ്വൂർ ഗവൺമെന്റ് എൽപി സ്കൂളിൽ മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി നൽകാതെ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെടുത്തു എന്നതാണ് ആരോപണം.
സ്കൂളിലെ അധ്യാപകൻ വാർഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ടെന്നാണ് ആക്ഷേപം. 2022 - 2024 കാലയളവിൽ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് ആക്ഷേപം.
തുവ്വൂർ ഗവ. എൽപി സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.അതേസമയം, പൊലീസിലും വിജിലൻസിലും പരാതി നൽകിയെങ്കിലും കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പിടിഎ പ്രസിഡൻറ് കെ.കെ.എം ഇഖ്ബാൽ, മുൻ പിടിഎ പ്രസിഡൻറ് അനീർ ഇല്ലിക്കൽ, വാർഡ് മെമ്പർ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.
എന്നാൽ വ്യാജ ഒപ്പിൽ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററിൽ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകൻ പറഞ്ഞു.
ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും 2023 വരെ താൻ സഹായിയായി പോലും പ്രവർത്തിച്ചിട്ടില്ലെന്നും ആരോപണവിധേയനായ അധ്യാപൻ പറയുന്നത്. ഉച്ചഭക്ഷണ രജിസ്റ്ററിൽ തന്റെയും വ്യാജ ഒപ്പുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപകൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്