വാഷിങ്ടൺ: കൊളറാഡോയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്.
ബോൾജർ നഗരത്തിൽ റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് ഇന്ധനം നിറച്ച കുപ്പി എറിഞ്ഞത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്നാണ് വിവരം.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു ആക്രമണം നടന്നത്.
45 വയസ്സുള്ള മുഹമ്മദ് സാബ്രി സോളിമാൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഫ്രീ പാലസ്തീൻ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി എത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സോളിമാൻ ഒരു ഈജിപ്ഷ്യൻ പൗരനാണെന്നും കുടിയേറ്റ വിസയിൽ 2022 ൽ അദ്ദേഹം കാലിഫോർണിയയിൽ എത്തിയതായും സ്രോതസ്സുകൾ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്