സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണയും അവതാളത്തിലാകുമെന്ന് റിപ്പോർട്ട്. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുസ്തകങ്ങൾ അച്ചടിക്കാനുള്ള പേപ്പർ ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സമായിരിക്കുന്നത്. നിലവിൽ 70 ശതമാനം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. അച്ചടി കഴിഞ്ഞ പുസ്തകങ്ങളിൽ പലതിനും പുറംചട്ട ഇല്ലാത്തതിനാൽ ഇവ വിതരണത്തിന് തയ്യാറായിട്ടില്ല.
കൊച്ചിയിലെ കേരള ബുക്ക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയിൽ (KBPS) പുറംചട്ടയില്ലാത്ത ലക്ഷക്കണക്കിന് പുസ്തകങ്ങൾ കെട്ടിക്കിടക്കുന്നതായാണ് വിവരം.
സർക്കാരിൽ നിന്ന് കെബിപിഎസിന് ലഭിക്കാനുള്ള 300 കോടി രൂപയുടെ കുടിശ്ശിക അച്ചടി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ബാധ്യത വരാനിരിക്കുന്ന സർക്കാരിനും വലിയ തലവേദനയാകുമെന്ന് കെബിപിഎസ് സ്റ്റാഫ് ആൻഡ് എംപ്ലോയിസ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
