കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കുടുംബം. കൊലപാതകത്തില്‍ മുതിർന്നവർക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ആവർത്തിച്ച് പറഞ്ഞു.
അന്വേഷണം കുട്ടികളില്‍ മാത്രം ഒതുങ്ങരുതെന്നും അവരുടെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 27ന് മുഖ്യമന്ത്രിയെ കാണുമെന്നും കുടുംബം വ്യക്തമാക്കി.
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും ഇതിന് പിന്നില്‍ മുതിർന്നവരുടെ പങ്കുണ്ട് എന്നുമാണ് കുടുംബം പറയുന്നത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ ഉന്നത ബന്ധം ഉള്ളവരാണെന്നും ഇത് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ വിദ്യാർഥിയായ ഷഹബാസ് സഹപാഠികളുടെ മർദ്ദനത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ ആറ് വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. ട്യൂഷൻ സെന്ററിലെ ഫെയർവെല്‍ പാർട്ടിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെഞ്ചത്ത് ഉപയോഗിച്ചുള്ള അടിയില്‍ തലയ്ക്കു പിന്നിലേറ്റ ക്ഷതമായിരുന്നു മരണ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്