തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ 60 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ ഫാനം എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്റ്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
സ്ഥാപന ഉടമകളുടെ വീടുകളിലും പരിശോധന നടത്തി. നികുതിയും പിഴയും പലിശയും അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
മാസങ്ങളോളം രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു ജിഎസ്ടി ഇൻറലിജൻസിൻറെ പരിശോധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്