കൊച്ചി: നടൻ നിവിൻപോളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവ്. നടൻ നിവിൻ പോളിക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന ദിവസം നിവിൻ തന്റെ കൂടെ ഷൂട്ടിംഗിൽ ആയിരുന്നുവെന്നാണ് വിനീത് പറയുന്നത്.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തന്റെ കൈയ്യിൽ തെളിവായി ഉണ്ട് എന്നാണ് വിനീത് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലർച്ചെ മൂന്ന് മണി വരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്.
ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാർമ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിൻ പോയത് ഇതിൽ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തിൽ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരിക്കുന്നത്.
പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ നിവിൻ പോളി കൊച്ചിയിൽ ഉണ്ടായിരുന്നെന്ന് സംവിധായകൻ പി.ആർ. അരുണും പറഞ്ഞു. 2023 ഡിസംബർ 14ന് നിവിൻ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. 15,16 ദിവസങ്ങളിൽ തൻ്റെ വെബ് സീരിയസായ ഫാർമയിൽ അഭിനയിക്കാൻ ആലുവയിൽ എത്തിയെന്നും അരുൺ പറഞ്ഞു.
അതേസമയം, നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിൻ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം ഊന്നുകൽ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ആരോപണമുയർന്ന അന്നു തന്നെ താൻ അതേ ദിവസങ്ങളിൽ കൊച്ചിയിൽ ഉണ്ടായിരുന്നതായും പരാതിക്കാരിയെ താൻ കണ്ടിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ നിവിൻ പോളി പറഞ്ഞിരുന്നു. നിരപരാധിയാണെന്ന് തെളിയിക്കുവാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ വ്യക്തമാക്കിയിരുന്നു. ഏത് ശാസ്ത്രീയ അന്വേഷണത്തിനും സഹകരിക്കാമെന്നും നടൻ അറിയിച്ചിരുന്നു. പരാതിക്കാരിയുടെ ആരോപണത്തിൽ ജാമ്യമില്ല കുറ്റം ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിനെതിരെ കേസെടുത്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്