തൃശൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയായ കീഴേടം രാമൻ നമ്പൂതിരിയെ വീണ്ടും സേവനത്തിലേക്ക് തിരിച്ചെടുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മുൻ ദേവസ്വം ചെയർമാൻ വി. കെ. വിജയൻ അധ്യക്ഷനായ യോഗത്തിലാണ് ഉത്സവത്തിന് മുൻപ് രാമൻ നമ്പൂതിരിയെ തിരിച്ചെടുക്കാൻ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ഭക്തരുടെ മുന്നിൽവെച്ച് ക്ഷേത്രത്തിലെ ശ്രീലകവാതിൽ അടച്ച സംഭവത്തെ തുടർന്നാണ് രാമൻ നമ്പൂതിരിയെ നാലുമാസത്തിലേറെയായി കീഴ്ശാന്തി ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നത്. കഴിഞ്ഞ ഒക്ടോബർ 20-നാണ് വിവാദത്തിന് തുടക്കമായ സംഭവം നടന്നത്. അന്ന് ദീപാരാധന സമയത്ത് ദേവസ്വം ഭരണസമിതി അംഗം തൊഴാൻ എത്തിയപ്പോൾ ക്ഷേത്രനട അടയ്ക്കേണ്ട സമയമായിരുന്നുവെന്നാണ് വിവരം. തുടർന്ന് രാമൻ നമ്പൂതിരി ശ്രീലകവാതിൽ അടച്ചതിനെ തുടർന്ന് സംഭവം പരാതിയായി ഉയർന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലമ്പലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനിലും ക്ഷേത്ര മാനേജരിലും നിന്ന് ദേവസ്വം വിശദീകരണം തേടുകയും ചെയ്തു. തുടർന്ന് രാമൻ നമ്പൂതിരിയെ ഭരണസമിതിക്ക് മുന്നിൽ ഹാജരാക്കി വിശദീകരണം ചോദിച്ചു. സമയമായതിനാലാണ് ശ്രീലകവാതിൽ അടച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ഭരണസമിതി പിന്നീട് അദ്ദേഹത്തെ കീഴ്ശാന്തി ചുമതലയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. ഇപ്പോഴാണ് വീണ്ടും സേവനത്തിലേക്ക് തിരിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
