തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. വിവിധയിടങ്ങളില്‍ പകര്‍ച്ചപ്പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഈ മാസം മാത്രം 670 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 2,153 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് ഈ മാസം മാത്രം എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം മാത്രം 34 പേര്‍ക്ക് ഡെങ്കിപ്പനിയും 115 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകള്‍ പെറ്റുപെരുകാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നതാണ് ഡെങ്കിപ്പനി വന്‍തോതില്‍ പടരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴ കനക്കുന്നതോടെ രോഗവ്യാപനം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
എലിപ്പനി: ലക്ഷണങ്ങളും കാരണങ്ങളും
കൃത്യമല്ലാത്ത മാലിന്യ സംസ്‌കരണമാണ് എലിപ്പനി പടരാനുള്ള പ്രധാന കാരണം. എലി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയോ മണ്ണിലൂടെയോ ആണ് രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെ മുറിവുകളിലൂടെയാണ് ഇവ പ്രധാനമായും ബാധിക്കുക.
പ്രധാന ലക്ഷണങ്ങള്‍: ശക്തമായ പനി, കടുത്ത ശരീരവേദന, കണ്ണുകളിലെ ചുവപ്പ് നിറം, മൂത്രത്തിന്റെ നിറ വ്യത്യാസം.
ഡെങ്കിപ്പനി
പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. വീട്ടുപറമ്പിലോ ടെറസിലോ കിടക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാന്‍ കാരണമാകുന്നു.
പ്രധാന ലക്ഷണങ്ങള്‍: കടുത്ത പനി, കഠിനമായ തലവേദന, കണ്ണിന് പുറകിലെ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം: പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടേണ്ടതാണ്. രോഗപ്രതിരോധത്തിനായി പരിസര ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
