തിരുവനന്തപുരം: മൂന്നാഴ്ചത്തെ ആലോചനയ്ക്ക് പിന്നാലെയാണ് ബിജെപിയിൽ ചേർന്നതെന്ന് വ്യക്തമാക്കി മുൻ ഡിപിജി ആർ ശ്രീലേഖ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് ആണ് ശ്രീലേഖ അംഗത്വം സ്വീകരിച്ചത്. നരേന്ദ്രമോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞു.
തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ അംഗത്വം നൽകിയത്. താൻ മുപ്പത്തി മൂന്നര വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ പ്രവർത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കാണുന്നു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിൻ്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ സേവിക്കാൻ ഇതാണ് നല്ലതെന്ന് തോന്നി. ആദർശങ്ങളോട് വിശ്വാസമുള്ളത് കൊണ്ട് കൂടെ നിൽക്കുന്നു എന്നാണ് ശ്രീലേഖ പറഞ്ഞത്.
തൽക്കാലം അംഗം മാത്രമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ല. ബിജെപിക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ സന്ദേശമാണെന്നും ആർ ശ്രീലേഖ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്