കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി വിധിയിൽ മാത്യു കുഴൽനാടനെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.
കോപ്പി അടിച്ച് പരീക്ഷ പാസാകും പോലെയല്ല കേസും കോടതിയിലെ വാദങ്ങളും എന്ന് ഇ പി ജയരാജൻ പരിഹസിച്ചു. കുഴൽനാടനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിച്ച് ശാസിക്കണമെന്നും, മുഖ്യമന്ത്രിയോടും മകളോടും ജനങ്ങളോടും മാപ്പ് പറയണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രിയും, മകളും, വിവിധ രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം.
ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
അതേസമയം, ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം അനാവശ്യം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്