കോട്ടയം: മലയാളികളുടെ മനസ്സിൽ ഇന്നും നീറുന്ന ഓർമ്മയാണ് ഡോ.വന്ദന ദാസ്, ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ക്രൂരമായ കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് പൂർത്തിയാകുകയാണ്. മകളുടെ ഓർമ്മയിൽ മനസ്സ് നീറി കഴിയുന്ന മാതാപിതാക്കളും.
2023 മെയ് ഒമ്പതിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തിയ വന്ദന കൊല്ലുപ്പെടുന്നത്. ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമണം ഉണ്ടായത്.
ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ പുലർച്ച നാലരയോടെയാണ് ലഹരിക്കടിമയായ സന്ദീപിനെ പോലീസുകാർ അവിടെ എത്തിക്കുന്നത്. കാലിലെ മുറിവ് തുന്നി കെട്ടാൻ ആണ് പോലീസ് കൊണ്ടുവന്നത്.
മുറിവ് തുന്നി കെട്ടുന്നതിനിടെ പ്രകോപിതനായ പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ ആഞ്ഞുകുത്തുകയായിരുന്നു. വന്ദനയുടെ കഴുത്തിലും മുതുകിലും പിന്നിൽ നിന്നും ആറ് തവണ കുത്തി. നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവർത്തകരും ഏറെ പണിപ്പെട്ട് അക്രമാസക്തനായ പ്രതിയെ കീഴടക്കി.
ശേഷം വന്ദനയെ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് അതീവ ഗുരുതരമായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം പകൽ ഒമ്പതിന് സ്ഥിരീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്