കൊച്ചി: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിയെന്ന കേസിൽ പൊലീസിന്റെ സഹായം തേടി കസ്റ്റംസ്.
കസ്റ്റംസ് നടത്തിയ റെയ്ഡിന് പിറകേ നിരവധി വാഹനങ്ങൾ ഒളിപ്പിച്ചുവെന്നാണ് സംശയം. അതിനാൽ തന്നെ വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന്റെ സഹായവും കസ്റ്റംസ് തേടി.
ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് വാഹനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്.
ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങളിൽ ഇരുനൂറെണ്ണമെങ്കിലും കേരളത്തിലെത്തിയെന്നാണ് കസ്റ്റംസിന്റെ സംശയം. ഇതിൽ 150 വാഹനങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു.
കൂടുതൽ വാഹന ഉടമകളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. വാഹന ഉടമകളിൽ അമിത് ചക്കാലക്കൽ, മാഹിൻ അൻസാരി എന്നീ രണ്ടു പേരുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ മൊഴിയും കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും.
വാഹനങ്ങൾ കൈമാറിയെന്ന് കരുതുന്ന ഏജന്റുമാരെക്കുറിച്ചുളള കൂടുതൽ വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. ഏജന്റുമാർ കബളിപ്പിച്ചതോടെ കാർ വാങ്ങിയതിൽ 24 ലക്ഷത്തിൻറെ നഷ്ടം തനിക്കുണ്ടായെന്ന് കഴിഞ്ഞ ദിവസം മാഹിൻ അൻസാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇദ്ദേഹത്തിൻറെ ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിലെ നംഷായി ആർടിഒ ഓഫീസിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
