ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ എംഎൽഎ സ്ഥാനം രാജിവെച്ച് വിജയ്.ഇന്ന് രാവിലെയാണ് രാജിവെച്ചത്. മന്ത്രി സെങ്കോട്ടയ്യന് വിജയ്യുടെ രാജിക്കത്ത് കൈമാറി.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും ആണ് മത്സരിച്ചിരുന്നത്. രണ്ടിടത്തും വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് വിജയ് രാജി വെച്ചത്.
അതേസമയം, വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് സംസ്ഥാന ഗാനത്തേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കി.'തമിഴ് തായ് വാഴ്ത്ത്' ഗാനത്തെ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയതിന് ഉത്തരവാദിയാരെന്ന് തമിഴ്നാട് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ടിയന്‍ പറഞ്ഞു.കൂടാതെ, തമിഴക വെട്രി കഴകം തമിഴ് ഗാനത്തിന് പ്രാധാന്യം നല്‍കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ നടന്നത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കണമെന്ന് വീരപാണ്ടിയന്‍ പറഞ്ഞു. വന്ദേമാതരത്തെ ദേശീയ ഗീതമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആരോപിച്ച് ഡിഎംകെ ഹാന്‍ഡിലുകളും രംഗത്തെത്തി.ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്നും ഡിഎംകെ പറയുന്നു.അതേസമയം, സ്റ്റാലിന് മുഖ്യമന്ത്രിയായിരിക്കെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നുവെന്ന മറുപടിയാണ് ടിവികെ നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
