ബംഗളൂരു: കർണാടക രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന സെക്സ് വീഡിയോ വിവാദത്തിൽ ജെഡിഎസ് എംപിയും ഹാസനിലെ എൻഡി എസ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു.ജർമ്മനിയിലേക്ക് മുങ്ങിയ പ്രജ്വലിന് പൊലീസ് സമൻസ് അയച്ചു.
നിലവിൽ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സംഘമാണ് സമൻസ് അയച്ചിരിക്കുന്നത്.പ്രജ്വലിനെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഇതോടെ തുടക്കമിട്ടിരിക്കുകയാണ് അന്വേഷണ സംഘം.പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയ്ക്കും അന്വേഷണ സംഘം സമൻസ് അയച്ചിട്ടുണ്ട്.
സെക്സ് വീഡിയോ വിവാദം വൻ ചർച്ചയായതോടെ മുൻപ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വൽ രേവണ്ണയെ ജനതാദൾ സെക്കുലർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സമാനമായ വിഡിയോകൾ പുറത്തുവന്നിരുന്നെങ്കിലും പ്രജ്വലിന് എതിരെ പൊലീസ് മുൻപ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.എന്നാൽ ലൈംഗികാതിക്രമത്തിനിരയായ വീട്ടുജോലിക്കാരി പരാതി നൽകിയതോടെയാണ് ഇക്കുറി പൊലീസ് അനങ്ങിയത്.ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് റജിസ്‌റ്റർ ചെയ്തത്.
ENGLISH SUMMARY: Sex Tape case Sit summons Prajwal
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്