'ഓൺലൈൻ ഓർഡർ നടപടിയാവില്ല'; ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങളുടെ നിരക്കുകളും വര്‍ധിക്കാനിടയെന്ന് റിപ്പോര്‍ട്ട് 

MAY 20, 2026, 5:25 AM

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങളുടെ നിരക്കുകളും വര്‍ധിക്കാനിടയെന്ന് റിപ്പോര്‍ട്ട്. ഇന്ധനച്ചെലവിലെ കുത്തനെ വര്‍ധനവ് സ്വിഗ്ഗി, സൊമാറ്റോ പോലുള്ള പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനച്ചെലവിനെ ബാധിക്കുമെന്നാണ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര കാപ്പിറ്റല്‍ വിലയിരുത്തുന്നത്.

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കൂടിയത്. ഇതിന്റെ പ്രതിഫലനം ഭക്ഷണ വിതരണ മേഖലയിലും അനുഭവപ്പെടുമെന്നാണ് സൂചന. ഡെലിവറി ചാര്‍ജുകള്‍ വര്‍ധിപ്പിക്കുകയോ അധിക സര്‍വീസ് ഫീസ് ഈടാക്കുകയോ ചെയ്യാനുള്ള സാധ്യതയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ധനവിലയില്‍ ഉണ്ടായ പുതിയ വര്‍ധനവ് കാരണം ഓരോ ഓണ്‍ലൈന്‍ ഓര്‍ഡറിനും അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ ഒരു ഓര്‍ഡറിന് ഏകദേശം നാല്പതിനാല് പൈസയ്ക്ക് അടുത്ത് അധിക ബാധ്യത വരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

vachakam
vachakam
vachakam

ക്വിക്ക് ഡെലിവറി സേവനങ്ങള്‍ക്ക് നിലവില്‍ തന്നെ ഉയര്‍ന്ന ചെലവാണ് കമ്പനികള്‍ വഹിക്കുന്നത്. ഒരു ഭക്ഷണ ഓര്‍ഡര്‍ ഉപഭോക്താവിലെത്തിക്കാന്‍ ശരാശരി 50 രൂപയ്ക്കുമുകളില്‍ ചെലവാകുന്ന സാഹചര്യത്തിലാണ് പുതിയ ഇന്ധനവില വര്‍ധന കൂടി ബാധകമാകുന്നത്.

ഡെലിവറി പ്രവര്‍ത്തനങ്ങളുടെ പ്രധാന ചെലവുകളില്‍ ഒന്നാണ് ഇന്ധനം. ആകെ ഡെലിവറി ചെലവിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം ഇന്ധനത്തിനായാണ് ചിലവാകുന്നത്. തുടര്‍ച്ചയായി ഇന്ധനവില ഉയരുന്നത് കമ്പനികളുടെ ലാഭത്തില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഉപഭോക്താക്കളിലേക്ക് മുഴുവന്‍ അധികഭാരവും ഉടന്‍ മാറ്റാനാകില്ലെന്ന ആശങ്കയും കമ്പനികള്‍ക്കുണ്ട്. മത്സരമുള്ള മേഖലയായതിനാല്‍ നിരക്ക് വര്‍ധന വളരെ സൂക്ഷിച്ചായിരിക്കും നടപ്പാക്കുക.

vachakam
vachakam
vachakam

ഇന്ധനവില കൂടിയതോടെ ഡെലിവറി തൊഴിലാളികളും പ്രതിഷേധത്തിലാണ്. കിലോമീറ്ററിന് ലഭിക്കുന്ന പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഇന്ധനച്ചെലവും വാഹനപരിചരണ ചെലവും കുത്തനെ കൂടുമ്പോള്‍ നിലവിലെ വരുമാനത്തില്‍ ജോലി തുടരാന്‍ ബുദ്ധിമുട്ടാണെന്നാണ് തൊഴിലാളികളുടെ പരാതി.

ആപ്പ് അധിഷ്ഠിത ഡെലിവറി സേവനങ്ങളെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam