റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിൽ സന്ദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് മോദി സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം.
പ്രതിപക്ഷ നേതാവും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും, മറ്റൊരു കാഴ്ചപ്പാട് നൽകാൻ പ്രതിപക്ഷത്തിന് കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഈ നടപടി അവരുടെ 'അരക്ഷിതാവസ്ഥ' (Insecurity) കാരണമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയും രാഹുലിൻ്റെ ആരോപണത്തെ പിന്തുണച്ച് രംഗത്തെത്തി. പ്രോട്ടോക്കോൾ ലംഘിച്ച് മുന്നോട്ട് പോവുന്നത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുമെന്നും സർക്കാർ ഭയത്തിലാണെന്നും പ്രിയങ്ക പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
