ഹിമാചലിൽ നേതൃത്വ മാറ്റമില്ല; സുഖ്‌വീന്ദർ തന്നെ നയിക്കുമെന്ന് ഹൈക്കമാൻഡ്

MARCH 5, 2024, 8:26 AM

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഹിമാചൽ പ്രദേശിൽ സുഖ്വീന്ദർ സിംഗ് മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി വിക്രമാദിത്യ സിംഗ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. 

ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത അയോഗ്യരാക്കപ്പെട്ട എംഎൽഎമാരെ വിക്രമാദിത്യ സിംഗ് പിന്തുണച്ചതിന് പിന്നാലെയാണ് യോഗം. സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് എംഎൽഎമാർ ഉന്നയിച്ച പ്രശ്നങ്ങൾ സിംഗ് ചർച്ച ചെയ്തിരുന്നു.

ഹിമാചൽ പ്രദേശിൽ നേതൃമാറ്റത്തിൻ്റെ ആവശ്യമില്ലെന്ന് വിക്രമാദിത്യ സിംഗിനോട് ഹൈക്കമാൻഡ് വ്യക്തമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാർ ഉന്നയിച്ച പരാതികൾ പരിഗണിച്ച് പാർട്ടി സംഘടനയും സർക്കാരും തമ്മിൽ ഏകോപനം നിലനിർത്താൻ ഹൈക്കമാൻഡ് മുഖ്യമന്ത്രി സുഖ്വീന്ദറിന് നിർദേശം നൽകി. 

vachakam
vachakam
vachakam

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാർക്ക് ഹിമാചൽ പ്രദേശ് കോൺഗ്രസ് യൂണിറ്റ് മേധാവി വിക്രമാദിത്യ സിംഗും അമ്മ പ്രതിഭ സിംഗും പിന്തുണ അറിയിച്ചിരുന്നു.

സുഖ്‌വീന്ദർ സുഖുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയും സ്വന്തം നിയമസഭാംഗങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥാനം വിക്രമാദിത്യ സിംഗ് രാജിവച്ചത്  കോൺഗ്രസ് അണികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

അദ്ദേഹം ബിജെപിയിലേക്ക് കൂറുമാറുമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 25 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. എംഎല്‍എമാരായ രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam