പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ വാഹനം കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ടീസ്റ്റ നദിയിൽ മറിഞ്ഞ് നവദമ്പതികളെ കാണാതായ സംഭവത്തിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുന്നതായി റിപ്പോർട്ട്. മേയ് 25 നാണ് ട്രെയിനിൽ ദമ്പതികൾ സിക്കിമിലേക്ക് പുറപ്പെട്ടത്. 26ന് സിക്കിമിലെ മംഗൻ ജില്ലയിൽ ഇവർ എത്തി. മേയ് 29ന് ലാച്ചനിൽ നിന്ന് ലാച്ചുങ്ങിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇവരുടെ വാഹനം ഏകദേശം 1000 അടി താഴ്ചയിലേക്ക് വീണതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. നവമ്പതികളും വാഹനത്തിലെ ഡ്രൈവറും ഉൾപ്പെടെ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ്, ത്രിപുര, ഒഡീഷ സ്വദേശികളാണ് ദമ്പതികൾക്ക് പുറമെ വാഹനത്തിൽ ഉണ്ടായിരുന്നത്. കാണാതായ നവവരൻ കൗശലേന്ദ്ര പ്രതാപ് സിംഗ് (29), ബിജെപി നേതാവ് ഉമ്മദ് സിങ്ങിന്റെ അനന്തരവനാണ്.
അതേസമയം എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ നിരന്തരമായി തിരച്ചിൽ നടത്തിയിട്ടും ഇതുവരെ മൃതദേഹങ്ങളോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്