ചെന്നൈ: മൂന്നാം പ്രസവമാണെന്നുവെച്ച് സർക്കാർ ജീവനക്കാരുടെ പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സുപ്രീം കോടതിയും ഹൈക്കോടതിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ചില സർക്കാർ വകുപ്പുകൾ ഇപ്പോഴും പ്രസവാവധി നിഷേധിക്കുന്നതിൽ ജസ്റ്റിസ് ആർ. സുരേഷ് കുമാറും ജസ്റ്റിസ് ഷമീം അഹമ്മദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.
മൂന്നാമത്തെ ഗർഭധാരണത്തിന് പ്രസവാവധി നിഷേധിച്ച ഹൈക്കോടതി രജിസ്ട്രാറുടെ നടപടിയെ ചോദ്യം ചെയ്ത് ഒരു ഹൈക്കോടതി ജീവനക്കാരി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി.
ഈ ഉത്തരവ് ഹർജിക്കാരന് മാത്രമല്ല, എല്ലാവർക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. അവധി നിഷേധിക്കൽ ആവർത്തിക്കുന്നത് തടയാൻ വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികൾക്കും കോടതി മേധാവികൾക്കും ഇത് വിശദീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി