അയോധ്യ: ജനുവരി 22 ലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് മുതല്‍ 11 ദിവസത്തിനുള്ളില്‍ ക്ഷേത്രം സന്ദര്‍ശിച്ചത് 25 ലക്ഷത്തോളം ഭക്തരെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവിൽ ക്ഷേത്രത്തിന് ലഭിച്ച വഴിപാടുകളുടെയും സംഭാവനകളുടെയും മൂല്യം 11 കോടി കവിഞ്ഞു.
രാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ എട്ട് കോടിയോളം രൂപയാണ് ട്രഷറിയിൽ നിക്ഷേപിച്ചത്. 3.50 കോടി രൂപ ഓൺലൈനായി ലഭിച്ചു. ശ്രീകോവിലിനു മുന്നിലെ ദർശന പാതയ്ക്ക് സമീപം വലിയ വലിപ്പത്തിലുള്ള നാല് ഭണ്ഡാരങ്ങൾ സൂക്ഷിച്ചിരിക്കുന്നു.
ഇതുകൂടാതെ പത്ത് കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും ആളുകൾ സംഭാവന നൽകുന്നു. ഈ സംഭാവന കൗണ്ടറുകളിൽ ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വൈകിട്ട് കൗണ്ടർ അടച്ചശേഷം ട്രസ്റ്റ് ഓഫീസിൽ നിന്ന് ലഭിച്ച സംഭാവനയുടെ കണക്ക് സമർപ്പിക്കും.
11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉൾപ്പെടെ 14 പേരടങ്ങുന്ന സംഘമാണ് വഴിപാട് എണ്ണിയത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതൽ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷിക്കുന്നുണ്ടെന്ന് രാംക്ഷേത്ര ട്രസ്റ്റിൻ്റെ ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. രാം ലല്ലയെ കാണാൻ ദിവസവും രണ്ട് ലക്ഷത്തിലധികം ഭക്തർ രാമക്ഷേത്രത്തിൽ എത്താറുണ്ടെന്ന് ഗുപ്ത പറഞ്ഞു.
392 തൂണുകളും 44 വാതിലുകളുമുള്ള പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് വയസുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ആണ് ഉള്ളത്. 32 പടികള്‍ കയറി ചെന്നാല്‍ ക്ഷേത്രത്തിലെത്താം. അതേസമയം, തിരക്ക് കണക്കിലെടുത്ത് ദർശനത്തിന് പ്രത്യേക സമയ സ്ലോട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്.
രാവിലെയും വൈകുന്നേരവും 'ആരതി' ഉണ്ടായിരിക്കും. 2024 ഡിസംബറോടെ മാത്രമേ ക്ഷേത്രത്തിൻ്റെ പണി പൂർത്തിയാകൂ എന്നാണ് കണക്കാക്കുന്നത്. ജനുവരി 22-ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മൈസൂരിൽ നിന്നുള്ള ശിൽപിയായ അരുൺ യോഗിരാജ് രൂപകൽപ്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നു; യുഎസ് ഉപരോധത്തിൽ ഇളവ്,