ടെഹ്റാന്‍: ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങള്‍ കേവലം ഇറാന് മാത്രമുള്ള പ്രശ്നമല്ലെന്നും, അത് ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും പരമാധികാരത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും നേരിട്ട് ഭീഷണിപ്പെടുത്തുന്നതാണെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടെ ഇത്തരം നീക്കങ്ങള്‍ ആഗോളതലത്തില്‍ കോളനിവത്കരണത്തിന്റെ ഒരു തിരിച്ചുവരവിലേക്ക് വഴിതെളിക്കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഘേയി ആരോപിച്ചു.
യുഎസിന്റെ നിലവിലെ നടപടികള്‍ കേവലം ഒരു രാജ്യത്തിനെതിരായുള്ള സാമ്പത്തിക യുദ്ധത്തിന് അപ്പുറത്തേക്ക് കടന്നിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളും ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും വിമാനത്താവളങ്ങളും ഇറാനുമായി എങ്ങനെ ഇടപാടുകള്‍ നടത്തണമെന്ന് അമേരിക്ക ഏകപക്ഷീയമായി നിശ്ചയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനങ്ങള്‍ക്ക് മേലുള്ള സ്വന്തം നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമാകുമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.
ഒരു രാജ്യം മറ്റൊരു സ്വതന്ത്ര രാജ്യത്തിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ ചുമത്തുന്ന ദ്വിതീയ ഉപരോധങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. ഈ നടപടി ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ രണ്ടാം അനുച്ഛേദത്തില്‍ പറയുന്ന തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ ഒരു അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും, നിലവിലുള്ള നാവിക ഉപരോധങ്ങള്‍ക്ക് പുറമേ ഇത്തരം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
