കാട്ടുതീയില്‍ വെന്തുരുകി സ്‌പെയിന്‍: 12 മരണം, 23 പേരെ കാണാതായി

JULY 10, 2026, 12:37 PM

ലോസ് ഗല്ലാര്‍ഡോസ്: തെക്കന്‍ സ്‌പെയിനിലെ അല്‍മേരിയ പ്രവിശ്യയിലുണ്ടായ അതിശക്തമായ കാട്ടുതീയില്‍ അകപ്പെട്ട് 12 പേര്‍ മരിച്ചു. ദുരന്തത്തില്‍ 23 പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്‌പെയിനിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ കാട്ടുതീ ദുരന്തങ്ങളിലൊന്നാണിത്.

അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് സ്പാനിഷ് പൗരന്‍. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കാന്‍ കൂട്ടാക്കാതെ കാറുകളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിദേശികളാണ് മറ്റുള്ളവരെന്ന് അന്തലൂസ്യ റീജിയണല്‍ എമര്‍ജന്‍സി മേധാവി അന്റോണിയോ സാന്‍സ് അറിയിച്ചു. ലോസ് ഗല്ലാര്‍ഡോസ് നഗരത്തിന് സമീപമുള്ള വനമേഖലയിലൂടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം പടര്‍ന്ന തീ ഇവരെ വിഴുങ്ങുകയായിരുന്നു.

വലതുവശത്ത് സ്റ്റിയറിംഗുള്ള ഒരു കാറില്‍ നിന്നും ബ്രിട്ടീഷ് പൗരന്മാരെന്നു കരുതുന്ന നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിശ്ചിത ഒഴിപ്പിക്കല്‍ പാതയല്ലാത്ത വഴിയിലൂടെ കാര്‍ ഉപേക്ഷിച്ച് കാല്‍നടയായി രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റ് എട്ട് പേരും വനത്തിനുള്ളില്‍ വെന്തുമരിച്ചു. മരിച്ച പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കരിഞ്ഞുപോയതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. വനത്തിനുള്ളില്‍ കുടുങ്ങിപ്പോയ വിനോദസഞ്ചാരികളാകാം കാണാതായവരില്‍ ഭൂരിഭാഗവുമെന്നാണ് നിഗമനം.

ശക്തമായ ചൂടുകാറ്റും വനത്തിലെ ഉണങ്ങിയ സസ്യങ്ങളുമാണ് തീ ഇത്രവേഗം പടരാന്‍ കാരണമായത്. വരും ദിവസങ്ങളിലും കാറ്റിന്റെ വേഗത വര്‍ദ്ധിക്കുമെന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒരു പൊട്ടിയ വൈദ്യുതി ലൈന്‍ റോഡരികിലെ കുഴിയിലേക്ക് വീണതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം അറിയിച്ചു. വരാനിരിക്കുന്ന വേനല്‍ക്കാലം സ്‌പെയിനിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam