റിയാദ്: ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനായി അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നിൽ സൗദി അറേബ്യയുടെ സമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി സൗദി.
നയതന്ത്ര നീക്കങ്ങളിലൂടെ ഇറാനുമായി ഒരു ധാരണയിലെത്താനാണ് തങ്ങൾ എന്നും ആഗ്രഹിച്ചിരുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇറാനെതിരായ നയത്തിൽ മാറ്റം വരുത്താൻ തങ്ങൾ ട്രംപ് ഭരണകൂടത്തിന് മേൽ യാതൊരുവിധ ലോബിയിംഗും നടത്തിയിട്ടില്ലെന്ന് വാഷിംഗ്ടണിലെ സൗദി എംബസി വക്താവ് ഫഹദ് നാസർ അറിയിച്ചു.
എന്നാൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപിനെ പലതവണ ഫോണിൽ വിളിച്ച് ഇറാനെതിരെ ആക്രമണം നടത്താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദിയിലെ റിയാദ് എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഒരു വിദേശ രാജ്യത്തെ ഭരണകൂടത്തെ താഴെയിറക്കാൻ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്.
ഇറാന്റെ ആണവ പദ്ധതിയല്ല, മറിച്ച് അവിടുത്തെ ഭരണമാറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആക്രമണത്തിന് ശേഷം ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിൽ ഇന്ധനവില വർദ്ധനവിനെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.
The Kingdom of #Saudi Arabia has been consistent in supporting diplomatic efforts to reach a credible deal with Iran. At no point in all our communication with the Trump Administration did we lobby the President to adopt a different policy. https://t.co/JIUHp0drw2
— Fahad Nazer فهد ناظر (@KSAEmbassySpox) March 2, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
