പുടിൻ നാറ്റോയുമായി ഒരു സംഘർഷം ആഗ്രഹിക്കുന്നില്ല എന്ന് യുകെ സൈനിക മേധാവി വ്യക്തമാക്കി. കാരണം എന്തെന്നാൽ നാറ്റോയ്‌ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള റഷ്യൻ ആക്രമണമോ നുഴഞ്ഞുകയറ്റമോ അതിശക്തമായ പ്രതികരണത്തിന് കാരണമാകും എന്ന പൂർണ ബോധ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഉണ്ട് എന്നും ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ അഡ്മിറൽ സർ ടോണി റഡാക്കിൻ പറഞ്ഞു. നാറ്റോയുമായി ഒരു വൈരുദ്ധ്യം പുടിൻ ആഗ്രഹിക്കാത്തതിൻ്റെ ഏറ്റവും വലിയ കാരണം റഷ്യ തോൽക്കും എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം യൂറോപ്പിലുടനീളം പുതിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായി, പ്രതിരോധത്തിനായി കൂടുതൽ ചെലവഴിക്കാനും പരസ്പരം കൂടുതൽ സുരക്ഷാ കരാറുകൾ ഉണ്ടാക്കാനും ഇത് രാജ്യങ്ങളെ പ്രേരിപ്പിച്ചു. യുക്രെയിനിൽ ഇത് അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ റഷ്യ മറ്റൊരു യൂറോപ്യൻ രാജ്യത്തെ ആക്രമിക്കുമെന്ന് ചില നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുകെ റഷ്യയുമായുള്ള യുദ്ധത്തിൻ്റെ മുനമ്പിലല്ല. ഞങ്ങൾ ആക്രമിക്കപ്പെടാൻ പോകുന്നില്ല എന്നും പക്ഷേ, ആക്രമണങ്ങളെ നേരിടാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് അതിനർത്ഥമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അംഗരാജ്യത്തെ ആക്രമിച്ചാൽ റഷ്യയെ നാറ്റോ സേന വേഗത്തിൽ പരാജയപ്പെടുത്തുമെന്ന് റഡാകിൻ പറഞ്ഞു. സൈനിക സഖ്യത്തിൻ്റെ കരാറുകൾ പ്രകാരം, ഒരാൾക്ക് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുന്നു. അതായത്, യുകെ പോലുള്ള ഒരു അംഗരാജ്യത്തെ ആക്രമിക്കുകയാണെങ്കിൽ, യുഎസ്, ജർമ്മനി, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള മറ്റ് അംഗങ്ങൾക്ക് ഒരുമിച്ച് പ്രതികരിക്കാം. നാറ്റോയുടെ സേനയ്ക്ക് റഷ്യയെക്കാൾ വലിയ നേട്ടമുണ്ടാകുമെന്നും റഡാക്കിൻ പറഞ്ഞു.
നാറ്റോയ്ക്ക് റഷ്യയേക്കാൾ നാലിരട്ടി കപ്പലുകളും മൂന്നിരട്ടി അന്തർവാഹിനികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു സഖ്യം എന്നാണ് റാഡാക്കിൻ നാറ്റോയെ വിശേഷിപ്പിച്ചത്.
സ്വീഡനും ഫിൻലൻഡും ചേരുന്നതിനെ പരാമർശിച്ച്, നാറ്റോ 30-ൽ നിന്ന് 32 രാജ്യങ്ങളിലേക്ക് വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശത്തിൽ പുടിൻ തൻ്റെ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്