ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഇസ്രായേൽ സൈന്യത്തെ ആക്രമിച്ച് ഹമാസ്

OCTOBER 19, 2025, 8:42 AM

ടെൽഅവീവ്: തെക്കൻ ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തെ ആക്രമിച്ചു ഹമാസ്.  വ്യോമാക്രമണങ്ങളിലൂടെ തിരിച്ചടിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഹമാസ് സൈനികരെ ആക്രമിക്കുന്നത് ഇതാദ്യമാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

ഗാസയിലെ ഇസ്രായേൽ നിയന്ത്രിത പ്രദേശങ്ങൾക്കുള്ളിൽ ഹമാസ് തീവ്രവാദികൾ സൈനികരെ ലക്ഷ്യമിട്ട് ടാങ്ക് വിരുദ്ധ മിസൈലും വെടിവയ്പ്പും നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിന്റെ സുരക്ഷാ മേധാവികളുമായി കൂടിയാലോചന നടത്തി. വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ "ശക്തമായ നടപടി" സ്വീകരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി.

എന്നാൽ തെക്കൻ ഗാസയിലെ റാഫയിൽ നടന്ന ഏതെങ്കിലും ഏറ്റുമുട്ടലുകളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഹമാസ് പറഞ്ഞു. ഹമാസ് രാത്രിയിൽ മോചിപ്പിച്ച രണ്ട് ബന്ദികളുടെ അവശിഷ്ടങ്ങൾ ഇസ്രായേൽ തിരിച്ചറിഞ്ഞതിനു പിന്നാലെയും, രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി പലസ്തീൻ ഗ്രൂപ്പ് പറഞ്ഞതിനു പിന്നാലെയുമാണ് ആക്രമണങ്ങൾ നടന്നത്.

vachakam
vachakam
vachakam

അതേസമയം, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഇസ്രായേൽ അറിയിച്ചു. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറിയാൽ മാത്രമേ റാഫ ക്രോസിംഗ് വീണ്ടും തുറക്കൂ എന്നും നെതന്യാഹു കർശന നിലപാടെടുത്തു.

എന്നാൽ, ഒക്ടോബർ 20 ന് റാഫ ക്രോസിംഗ് തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീൻ എംബസി പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. ഈ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ഗാസയിലെ മാനുഷിക സാഹചര്യങ്ങളെയും സമാധാന ശ്രമങ്ങളെയും വലിയ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam