ഓസ്‌ട്രേലിയ: പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയയും അശ്ലീല വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നത് തടയാൻ കർശനമായ നിയമങ്ങൾ നടപ്പിലാക്കി ഓസ്‌ട്രേലിയ. പുതിയ നിയമപ്രകാരം, 18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറി.
കൂടാതെ, അശ്ലീല ദൃശ്യങ്ങൾ, അമിതമായ അക്രമം, സ്വയം ഉപദ്രവിക്കൽ തുടങ്ങിയ ഉള്ളടക്കങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുവെക്കാൻ എഐ ചാറ്റ്‌ബോട്ട് സേവനദാതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനാണ് തീരുമാനം.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഓസ്‌ട്രേലിയയിൽ വിപിഎൻ (VPN) ആപ്പുകളുടെ ഡൗൺലോഡിംഗിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആദ്യ 15 ആപ്പുകളിൽ മൂന്നെണ്ണവും വിപിഎൻ സേവനങ്ങളാണ്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ യഥാർത്ഥ ലൊക്കേഷൻ മറച്ചുവെക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. നിയന്ത്രണങ്ങൾ മറികടക്കാനാണ് ആളുകൾ വിപിഎൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റ് ശൃംഖലയായ 'അയ്‌ലോ' (Aylo), ഓസ്‌ട്രേലിയയിൽ നിന്നുള്ള ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തടഞ്ഞുതുടങ്ങി. റെഡ് ട്യൂബ്, യുപോൺ തുടങ്ങിയ സൈറ്റുകൾ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ലഭ്യമല്ല.
18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഇത്തരം സൈറ്റുകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനാ രീതികൾ ഏർപ്പെടുത്തും. ആപ്പ് സ്റ്റോറുകളിലും പ്രായപരിധി പരിശോധന നിർബന്ധമാക്കി.
ബാറുകളിലോ കാസിനോകളിലോ കുട്ടികൾക്ക് പ്രവേശനമില്ലാത്തതുപോലെ ഡിജിറ്റൽ ലോകത്തും കുട്ടികൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന് ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
