ഒരേ കാറില്‍ 45 മിനിറ്റ് നീണ്ട യാത്ര; മോദിയ്ക്കായി 10 മിനിറ്റോളം കാത്തുനിന്ന് പുടിന്‍, ഒരുമണിക്കൂര്‍ നീണ്ട നിര്‍ണായക ചര്‍ച്ച

SEPTEMBER 1, 2025, 5:41 AM

ബീജിങ്: ടിയാന്‍ജിനിലെ എസ്.സി.ഒ ഉച്ചകോടി വേദിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യാത്ര ചെയ്തത് ഒരേ വാഹനത്തില്‍. ഉച്ചകോടി നടന്ന വേദിയില്‍ നിന്ന് റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്ക് പ്രധാനമന്ത്രി മോദിക്കൊപ്പം യാത്ര ചെയ്യാന്‍ പുടിന്‍ ആഗ്രഹിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'എസ്സിഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഞങ്ങളുടെ ഉഭയകക്ഷി യോഗത്തിന്റെ വേദിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്തു. ഉള്‍ക്കാഴ്ച പകരുന്നവയാണ് എപ്പോഴും അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍,' പുടിനൊനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.

മോദിയ്ക്കായി ഏകദേശം 10 മിനിറ്റോളം പുടിന്‍ കാത്തുനിന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പുടിന്റെ കാറിലെ ഒരുമിച്ചുള്ള യാത്രയില്‍ ഇരുനേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിയ ശേഷവും ഇരുവരും 45 മിനിറ്റോളം കാറില്‍ ചെലവഴിച്ചു. ഇതിന് ശേഷം നടന്ന ഉഭയകക്ഷി ചര്‍ച്ച ഏകദേശം ഒരുമണിക്കൂര്‍ നീണ്ടു നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam