യു.എസ് ചര്‍ച്ചയില്‍ നിന്നുള്ള പിന്മാറ്റം അനിവാര്യം; അമേരിക്കയെ ആശ്രയിക്കുന്നത് കാനഡ കുറയ്ക്കണമെന്ന് സ്റ്റീഫന്‍ ഹാര്‍പ്പര്‍

SEPTEMBER 15, 2026, 9:03 PM

ടൊറന്റോ: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം തികച്ചും അനിവാര്യമായിരുന്നുവെന്നും രാജ്യത്തിന് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നുവെന്നും മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ വ്യക്തമാക്കി. ടൊറന്റോയില്‍ നടന്ന കാനഡയുടെ പ്രഥമ ദേശീയ നിക്ഷേപ ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരുംദിവസങ്ങളില്‍ അമേരിക്കയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രയത്വം കാനഡ ഗണ്യമായി കുറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നമ്മുടെ സാമ്പത്തിക സംയോജനത്തെ കാനഡയുടെ പരമാധികാരത്തിന് വിരുദ്ധമായാണ് നിലവിലെ യു.എസ് ഭരണകൂടം കാണുന്നത് എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമാണ് ഏക പോംവഴി. ഈ പുതിയ നീക്കം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളും വെല്ലുവിളികളും ഉണ്ടാക്കിയേക്കാം. എന്നാല്‍ കാനഡയിലെ ജനങ്ങള്‍ക്ക് അത് അതിജീവിക്കാനും സ്വീകരിക്കാനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയും വിശ്വാസവുമെന്ന് ഹാര്‍പ്പര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാപാര ചര്‍ച്ചകള്‍ തടസ്സപ്പെട്ടത് സങ്കടകരമാണെങ്കിലും പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ഇത് കാനഡയെ സഹായിക്കും. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം കാനഡയുടെ വ്യാവസായിക അടിത്തറ തകര്‍ക്കാന്‍ അനുവദിക്കരുത്. സ്വാഭാവിക വിഭവങ്ങളാണ് രാജ്യത്തിന്റെ വലിയ കരുത്ത്. സ്വന്തം കഴിവ് പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നേരിടുന്ന പ്രതിസന്ധികള്‍ക്ക് ബാഹ്യഘടകങ്ങളെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ കഴിയില്ലെന്നും, ആഭ്യന്തരമായി കൂടുതല്‍ കരുത്ത് നേടുകയും ആഗോളതലത്തില്‍ പുതിയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവസാന നിമിഷങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം മുന്നോട്ടുവെച്ച അംഗീകരിക്കാനാകാത്ത ആവശ്യങ്ങളെ തുടര്‍ന്ന് ഓഗസ്റ്റിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ തടസ്സപ്പെട്ടത്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയും പ്രതിനിധികളെ ഒട്ടാവയിലേക്ക് തിരികെ വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം അധിക നിക്ഷേപ തീരുവ ചുമത്തുകയും കാനഡ അതി ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ ആഗോള നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ണി സര്‍ക്കാര്‍ ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള പ്രമുഖ നിക്ഷേപകരും എക്‌സിക്യൂട്ടീവുകളും പങ്കെടുത്ത ചര്‍ച്ചയില്‍, ഊര്‍ജ്ജ മേഖലയിലടക്കം പ്രോജക്റ്റുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ ഹാര്‍പ്പര്‍ പ്രശംസിച്ചു. ബിസിനസ്സ് രംഗത്തെ അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് രാജ്യം മുന്നോട്ട് പോയില്ലെങ്കില്‍, അടിയന്തിര പ്രാധാന്യമില്ലാത്ത ഒരേയൊരു ഉപഭോക്താവായി അമേരിക്ക തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam