ടൊറന്റോ: എബിസി ദ്വീപുകള്‍ എന്ന് വിളിക്കുന്ന അരൂബ, ബോണെയര്‍, കുറസാവോ എന്നിവ വെനിസ്വേലയുടെ തീരത്ത്, തെക്കന്‍ കരീബിയനിലെ ലെവാര്‍ഡ് ആന്റിലീസിലാണ് സ്ഥിതി ചെയ്യുന്നത്. മണല്‍ നിറഞ്ഞ ബീച്ചുകള്‍ക്കും സമ്പന്നമായ സംസ്‌കാരങ്ങള്‍ക്കും പേരുകേട്ട മൂന്ന് ദ്വീപുകളും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
എന്നാല്‍ ഇപ്പോള്‍ യുഎസ് വെനിസ്വേലയെ ആക്രമിക്കുകയും വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടുകയും ചെയ്തതിന് ശേഷം എബിസി ദ്വീപുകളിലേയ്ക്ക് പോകാന്‍ ചില സഞ്ചാരികള്‍ ഭയക്കുന്നു. തങ്ങള്‍ അവധിക്കാലം ആഘോഷിക്കേണ്ട സ്ഥലത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഒരു യുദ്ധം നടക്കുന്നുണ്ടെങ്കില്‍, കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തങ്ങള്‍ കാത്തിരിക്കുമെന്നാണ് കുറാക്കാവോ ട്രാവല്‍ ടിപ്സ് ബൈ ലോക്കല്‍സ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ തിങ്കളാഴ്ച ഒരാള്‍ പോസ്റ്റ് ചെയ്തത്.
വെനിസ്വേലയുടെ തീരത്ത് എണ്ണ ടാങ്കറുകള്‍ തടഞ്ഞതും മയക്കുമരുന്ന് കൊണ്ടുപോകുന്ന ചെറിയ ബോട്ടുകള്‍ ലക്ഷ്യമിട്ടതും ഉള്‍പ്പെടെ വാഷിംഗ്ടണിന്റെ മാസങ്ങളായുള്ള സമ്മര്‍ദ്ദത്തിന് ശേഷമാണ് വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച, യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ഹെലികോപ്റ്ററില്‍ കാരക്കാസിലേക്ക് അതിക്രമിച്ചു കയറി, മഡുറോയുടെ സുരക്ഷാ വലയം തകര്‍ത്ത്, സുരക്ഷിത മുറിയില്‍ നിന്ന് അദ്ദേഹത്തെ യു.എസിലേയ്ക്ക് കൊണ്ടുവന്നതിന് ശേഷം, ഗ്ലോബല്‍ അഫയേഴ്സ് കാനഡ (ജിഎസി) വെനിസ്വേലയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കാനഡക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
