ന്യൂഡെല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്‌പേസ്എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി ലഭിക്കുന്നത്. ദേശീയ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാരണമാണ് കമ്പനിക്ക് അനുമതി ലഭിക്കുന്നത് നീണ്ടത്.
മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇത് ഗ്രാമങ്ങളുടെയും വിദൂര പ്രദേശങ്ങളുടെയും കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. ഭൂമിയോടടുത്ത ഭ്രമണപഥത്തിലുള്ള ആയിരക്കണക്കിന് ചെറിയ സാറ്റലൈറ്റുകളിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുകയാണ് സ്റ്റാര്‍ലിങ്ക് ചെയ്യുന്നത്.
ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ലൈസന്‍സ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. യൂട്ടെല്‍സാറ്റിന്റെ വണ്‍വെബിനും റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗത്തിനും മുന്‍പ് അനുമതി ലഭിച്ചിരുന്നു.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ ഇന്ത്യന്‍ ടെലികോം വമ്പന്‍മാര്‍ മസ്‌കിന്റെ സ്‌പേസ്എക്‌സുമായി കഴിഞ്ഞ മാസങ്ങളില്‍ കൂട്ടുകെട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും ഉപകരണങ്ങളും എയര്‍ടെലും ജിയോയും ഇന്ത്യയില്‍ നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്