ന്യൂഡെല്‍ഹി: 11 വര്‍ഷത്തിനിടെ 27 കോടി ആളുകളെ ഇന്ത്യ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്ന് ലോകബാങ്ക്. രാജ്യത്ത് അതിദാരിദ്ര്യ നിരക്ക് 5.3 ശതമാനമായി കുറഞ്ഞു. 2011-12 ല്‍ 27.1 ശതമാനമായിരുന്നു രാജ്യത്തെ അതി ദാരിദ്ര്യ നിരക്ക്.
2011-12 ല്‍ 34.45 കോടി അതി ദരിദ്രരായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. 2022-23 എത്തിയപ്പോഴേക്കും ഇത് ഗണ്യമായി കുറഞഅഞ് 7.52 കോടിയായെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യം 18.4 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലെ അതിദാരിദ്ര്യം 10.7 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായും കുറഞ്ഞു.
2011-12 ല്‍ ഇന്ത്യയിലെ അതി ദരിദ്രരില്‍ 65 ശതമാനവും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു. 2022-23 ഓടെ ഇവിടങ്ങളിലെ അതി ദാരിദ്ര്യ സ്ഥിതി മൂന്നില്‍ രണ്ട് കുറഞ്ഞു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, ജന്‍ ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നിവ നിര്‍ണായക ഫലം ഉണ്ടാക്കിയെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിറ്റി), ഡിജിറ്റല്‍ സേവന വിപുലീകരണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയും ലക്ഷ്യബോധത്തോടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ സഹായിച്ചെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്