മിഡില്‍ ഈസ്റ്റ് ഒരിക്കല്‍ കൂടെ സംഘര്‍ഷഭരിതമാകുമ്പോള്‍ അമേരിക്ക ഉള്‍പ്പെടേയുള്ള കക്ഷികള്‍ പ്രദേശത്തെ സൈനിക സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് പ്രധാന ആശങ്ക. ഇസ്രായേല്‍ തങ്ങളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങളിലൂടെ നടത്തിയ ആക്രമണം റെഡ് ലൈന്‍ കടക്കുന്നതാണെന്നാണ് ഹിസ്ബുള്ള അറിയിച്ചത്. മറുവശത്ത് ഹമാസിന്റെ ഭാഗത്ത് നിന്നുള്ള ഭീഷണിയും ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഈ ആഴ്ച നിരന്തരം കൂടിക്കാഴ്ച നടത്തിയ ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായി ശ്രദ്ധ കേന്ദ്രീകരിച്ച് യുദ്ധത്തിന്റെ ഒരു 'പുതിയ ഘട്ട'ത്തിന് തുടക്കം കുറിക്കുന്നതായും അറിയിച്ചിരുന്നു. അതേസമയം മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള കാര്യമായ തരത്തിലുള്ള സൈനിക ശേഷി വര്‍ധനവിനെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. എ്ന്നാല്‍ കരസേനയെ കൂടുതലായി അയക്കുന്നതായി പെന്റഗണ്‍ അറിയിക്കുകയും ചെയ്തു.
നമ്മുടെ സേനയെ സംരക്ഷിക്കാനും ഇപ്പോള്‍ അവിടെയുള്ള ശേഷിയിലും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഇസ്രായേലിനെ പ്രതിരോധിക്കാന്‍ ഞങ്ങളും വരേണ്ടതുണ്ടോയെന്ന് പെന്റഗണ്‍ വക്താവ് സബ്രീന സിംഗ് ചോദിച്ചിരുന്നു. ഏകദേശം 34,000 യുഎസ് സേനയെയാണ് മുഴുവന്‍ മിഡില്‍ ഈസ്റ്റും ഉള്‍ക്കൊള്ളുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിലേക്ക് വിന്യസിച്ചിരിക്കുന്നത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ അധിക കപ്പലുകളും വിമാനങ്ങളും അയച്ചതിനാല്‍ ആ സൈനികരുടെ എണ്ണം ഏകദേശം 40,000 ആയി ഉയര്‍ന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഇസ്രായേലിനും ലെബനനുമിടയില്‍ സംഘര്‍ഷം ഉടലെടുത്തതിനാല്‍ ഓസ്റ്റിന്‍ രണ്ട് വിമാനവാഹിനിക്കപ്പലുകളോടും അവയ്ക്കൊപ്പമുള്ള യുദ്ധക്കപ്പലുകളോടും മേഖലയില്‍ തങ്ങാന്‍ ഉത്തരവിട്ടപ്പോള്‍ മൊത്തം സേന 50,000 ആയി ഉയര്‍ന്നു. ഒരു കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് വിട്ട് ഏഷ്യ-പസഫിക്കിലേക്ക് നീങ്ങുകയും ചെയ്തു.
ബീഫ്-അപ്പ് സാന്നിധ്യം ഇസ്രായേലിനെ പ്രതിരോധിക്കാനും യുഎസിന്റെയും സഖ്യകക്ഷികളുടെയും ഉദ്യോഗസ്ഥരെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ ഒമാന്‍ ഉള്‍ക്കടല്‍ വരെ പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നു, കൂടാതെ വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങള്‍ തന്ത്രപരമായി നിരവധി സ്ഥലങ്ങളില്‍ അധിഷ്ഠിതമാണ്.
അമേരിക്കയുടെ രണ്ട് വിമാനവാഹിനിക്കപ്പലുകളാണ് മേഖലയില്‍ സ്ഥിതി ചെയ്യുന്നത്. യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും അത്യാധുനിക മിസൈലുകളുമുള്ള അതിശക്തമായ വിമാനവാഹിനിക്കപ്പലിന്റെ സാന്നിധ്യം ഇറാനുമായുള്ള സംഘര്‍ഷ സാഹചര്യത്തിലാണ് സ്ഥിരമായി ഇവിടെ നിലയുറപ്പിക്കാന്‍ തുടങ്ങിയത്.
എബ്രഹാം ലിങ്കണും അതിന്റെ മൂന്ന് ഡിസ്‌ട്രോയറുകളും ഒമാന്‍ ഉള്‍ക്കടലിലും രണ്ട് യുഎസ് നേവി ഡിസ്‌ട്രോയറുകള്‍ ചെങ്കടലിലും തുടരുന്നു. കഴിഞ്ഞ മാസം ഓസ്റ്റിന്‍ ഈ മേഖലയിലേക്ക് നിര്‍ദേശിച്ച ജോര്‍ജിയ ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി നേരത്തെ ചെങ്കടലിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ എവിടെയാണ് ഇതെന്ന് വ്യക്തമല്ല. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ ആറ് യുഎസ് യുദ്ധക്കപ്പലുകള്‍ ഉണ്ട്, അതില്‍ 26-ാമത് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റിനൊപ്പം വാസ്പ് ആംഫിബിയസ് ആക്രമണ കപ്പലും ഉള്‍പ്പെടുന്നു.
നാവിക സേനയുടെ മൂന്ന് ഡിസ്‌ട്രോയറുകളും ആ പ്രദേശത്തുണ്ട്. എബ്രഹാം ലിങ്കണില്‍ നിന്നുള്ള അര ഡസനോളം എഫ്/എ-18 യുദ്ധവിമാനങ്ങള്‍ ഈ മേഖലയിലെ ലാന്‍ഡ് ബേസിലേക്കും മാറ്റി. യുഎഎസ് വ്യോമസേന കഴിഞ്ഞ മാസം അത്യാധുനിക എഫ്-22 യുദ്ധവിമാനങ്ങളുടെ ഒരു അധിക സ്‌ക്വാഡ്രണ്‍ മേഖലയിലേക്ക് അയച്ചു. ഇത് മിഡില്‍ ഈസ്റ്റിലെ മൊത്തം കര അധിഷ്ഠിത ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം നാലായി ഉയര്‍ത്തി. സേനയില്‍ A-10 തണ്ടര്‍ബോള്‍ട്ട് II ഗ്രൗണ്ട് അറ്റാക്ക് എയര്‍ക്രാഫ്റ്റ്, F-15E സ്‌ട്രൈക്ക് ഈഗിള്‍സ്, F-16 ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവയുടെ സ്‌ക്വാഡ്രണ്‍ ഉള്‍പ്പെടുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്നത് ഇതുവരെ വ്യക്തമല്ല.
എഫ്-22 ഫൈറ്റര്‍ ജെറ്റുകളുടെ വരവ്, ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ അടിച്ചമര്‍ത്താനും ഇലക്ട്രോണിക് ആക്രമണങ്ങള്‍ നടത്താനുമുള്ള ശേഷി യുഎസ് സേനയ്ക്ക് നല്‍കുന്നു. ഒരു ഓപ്പറേഷനില്‍ മറ്റ് യുദ്ധവിമാനങ്ങളെ സംഘടിപ്പിക്കുന്ന ഒരു 'ക്വാര്‍ട്ടര്‍ബാക്ക്' ആയി പ്രവര്‍ത്തിക്കാനും F-22 ന് കഴിയും.
എന്നാല്‍ തങ്ങള്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ മിഡില്‍ ഈസ്റ്റ് അടിസ്ഥാനമാക്കിയുള്ള വിമാനങ്ങള്‍ ആവശ്യമില്ലെന്ന് ഫെബ്രുവരിയില്‍ യു.എസ് കാണിച്ചു തന്നു. ഫെബ്രുവരിയില്‍, ടെക്‌സസിലെ ഡൈസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് ഒരു ജോഡി B-1 ബോംബറുകള്‍ പറന്നുയരുകയും ഇറാഖിലെയും സിറിയയിലെയും 85 ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഖുഡ്‌സ് ഫോഴ്‌സ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1