വായനക്കാരില്ല! വാഷിംഗ്ടൺ പോസ്റ്റിൽ പിരിച്ചുവിടൽ, വാർത്താ കവറേജ് കുറച്ചു 

FEBRUARY 4, 2026, 7:38 PM

വാഷിംഗ്‌ടൺ : പ്രമുഖ അമേരിക്കൻ ദിനപത്രമായ ദി വാഷിങ്ടൺ പോസ്റ്റ് ജീവനക്കാരുടെ ഏകദേശം മൂന്നിലൊന്ന് പേരെ പിരിച്ചുവിടുന്നുവെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം, പത്രത്തിന്റെ കായിക വാർത്തകളും വിദേശ വാർത്താ കവറേജും ഗണ്യമായി കുറയ്ക്കും.

ബുധനാഴ്ച പ്രഖ്യാപിച്ച ഈ തീരുമാനം, ന്യൂസ്‌റൂം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ബാധിക്കും. പ്രത്യേകിച്ച് കായികം, പ്രാദേശികം, വിദേശ വാർത്താ വിഭാഗത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ്  റിപ്പോർട്ട്. 

 ഈ നടപടികൾ പത്രത്തിന് “സ്ഥിരത” നൽകാനാണെന്ന് എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മറി പറഞ്ഞു. എന്നാൽ ജീവനക്കാരിലും മുൻ നേതാക്കളിലും നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. മുൻ എഡിറ്റർമാരിൽ ഒരാൾ ഇതിനെ പത്രത്തിന്റെ ചരിത്രത്തിലെ “ഏറ്റവും ഇരുണ്ട ദിവസങ്ങളിൽ ഒന്ന്” എന്നാണ് വിശേഷിപ്പിച്ചത്.

vachakam
vachakam
vachakam

“ഇന്നത്തെ വാർത്ത വേദനാജനകമാണ്. ഇത് എളുപ്പമുള്ള തീരുമാനങ്ങളല്ല,” എന്ന് മറി ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പറഞ്ഞു. “നിലനിൽക്കുക മാത്രമല്ല, മുന്നേറാനും, നമ്മുടെ പത്രപ്രവർത്തനവും ബിസിനസ് മാതൃകയും പുതുക്കി ചിന്തിക്കേണ്ടതുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൃത്രിമ ബുദ്ധിയുടെ (AI) വളർച്ചയോടെ ഓൺലൈൻ വായനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായും വിശദീകരിച്ചു.

“ജീവനക്കാരെ തുടർച്ചയായി ഒഴിവാക്കുന്നത് പത്രത്തെ ദുർബലപ്പെടുത്തുകയും, വായനക്കാരെ അകറ്റുകയും, വാഷിങ്ടൺ പോസ്റ്റിന്റെ ദൗത്യത്തെ തകർക്കുകയും ചെയ്യും,” എന്ന് വാഷിങ്ടൺ പോസ്റ്റ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിടപ്പെട്ട നിരവധി മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുയർത്തി. വിദേശ വാർത്തകൾ കുറയ്ക്കുന്ന തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണമാണ് ഉയർന്നത്.

പത്രത്തിന്റെ മുൻ കെയ്റോ ബ്യൂറോ ചീഫ്, മിഡിൽ ഈസ്റ്റ് മേഖലയിലെ മുഴുവൻ ലേഖകരും എഡിറ്റർമാരും ഒരുമിച്ച് പിരിച്ചുവിടപ്പെട്ടതായി വെളിപ്പെടുത്തി. ഉക്രെയിനിൽ നിന്നുള്ള ഒരു റിപ്പോർട്ടർ, യുദ്ധഭൂമിയുടെ നടുവിൽ ജോലി നഷ്ടപ്പെടേണ്ടി വന്നതിൽ രോഷം  പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam