വെനസ്വേലയുടെ എണ്ണ നിയന്ത്രണം ആഗോളതലത്തിൽ ഉറപ്പാക്കി അമേരിക്ക 

JANUARY 7, 2026, 8:32 PM

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ബുധനാഴ്ച വെനസ്വേലയുടെ എണ്ണ നിയന്ത്രണത്തിന് ശക്തമായ നടപടി എടുത്തു. രണ്ട് കപ്പലുകൾ പിടിച്ചെടുത്ത്, ചില സാമ്പത്തിക നിയന്ത്രണങ്ങൾ ഇളവാക്കി, വെനസ്വേലയുടെ എണ്ണ ലോകവ്യാപകമായി വിൽക്കുന്നതിനും, അതിന്റെ മേൽനോട്ടം വഹിക്കുന്നതിനും പദ്ധതികൾ പ്രഖ്യാപിച്ചു.

വെനസ്വേലയുടെ എണ്ണ ഉൽപ്പന്നങ്ങളുടെ വിതരണത്തെ ആഗോളതലത്തിൽ നിയന്ത്രിക്കുക  എന്നതാണ് ട്രംപിന്റെ ഭരണകൂടം ലക്ഷ്യമിടുന്നത്. അതിനാൽ അമേരിക്കയ്ക്ക് വേൾഡ് ഓയിൽ മാർക്കറ്റിൽ കൂടുതൽ നിയന്ത്രണം ലഭിക്കും.

അതേസമയം ട്രംപ് ഭരണകൂടം രാത്രിയിൽ നടത്തിയ തീവ്ര നടപടി വഴി വെനസ്വേല പ്രസിഡന്‍റ് നിക്കോളസ് മദുരോയെ പുറത്താക്കി. ഈ നടപടിയുടെ പിന്നാലെ, അമേരിക്ക വെനസ്വേലയുടെ എണ്ണ ഉപയോഗത്തിനും വിതരണം ചെയ്യുന്നതിനും നിയന്ത്രണം ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ, വെനസ്വേലയിൽ നിന്ന് ഇറങ്ങുന്ന എണ്ണ അമേരിക്ക അംഗീകരിച്ച ചാനലുകൾ മുഖേന മാത്രമേ കടത്താവൂ. 

vachakam
vachakam
vachakam

“അമേരിക്കയ്ക്ക് വെനസ്വേലയുടെ സാമ്പത്തിക നില നിയന്ത്രിക്കാൻ കഴിയും, അവർ എവിടെ എണ്ണ വിൽക്കുമെന്ന കാര്യം നാം നിർണ്ണയിക്കുന്നു. ഇത് വഴി ഒരു ജീവൻ പോലും നഷ്ടമാക്കാതെ രാജ്യത്തെ നിയന്ത്രിക്കാൻ സാധിക്കും” എന്നാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അഭിപ്രായം. എണ്ണ വിഭവങ്ങൾ നിയന്ത്രിക്കുകയിലൂടെ ട്രംപ് ഭരണകൂടം വെനസ്വേലയുടെ നയങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam