മാസച്യുസെറ്റ്‌സ് :കോടതിയുടെ വിലക്ക് നിലനിൽക്കെ അമേരിക്കയിൽ നിന്നും ഹോണ്ടുറാസിലേക്ക് നാടുകടത്തിയ 19കാരിയായ കോളേജ് വിദ്യാർത്ഥിനി ആനി ലൂസിയ ലോപ്പസ് ബെല്ലോസയെ തിരികെ കൊണ്ടുവരില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. മാസച്യുസെറ്റ്‌സിലെ ഒരു ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് ലംഘിച്ചായിരുന്നു കഴിഞ്ഞ നവംബറിൽ നാടുകടത്തൽ നടന്നത്.
ആനിയെ യുഎസിൽ നിന്ന് പുറത്താക്കരുതെന്ന് ഫെഡറൽ ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് നേരത്തെ ഉത്തരവിട്ടിരുന്നു. നാടുകടത്തൽ നടന്നതിനെത്തുടർന്ന്, ഈ തെറ്റ് തിരുത്താനും ആനിക്ക് സ്റ്റുഡന്റ് വിസ നൽകി തിരികെ കൊണ്ടുവരാനും അദ്ദേഹം സർക്കാരിനോട് ശുപാർശ ചെയ്തു.
എന്നാൽ ആനിയെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് യുഎസ് അറ്റോർണി ലിയ ളി വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. വിസ അനുവദിക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക് നിയമപരമായ അധികാരമില്ലെന്നും, തിരികെ എത്തിച്ചാലും അവർ വീണ്ടും തടങ്കലിലാകുമെന്നും സർക്കാർ വാദിക്കുന്നു.
താൻ ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാളാണെന്നും പഠനത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും ആനി പറയുന്നു. കുടുംബത്തിൽ നിന്ന് കോളേജിൽ പോകുന്ന ആദ്യത്തെ വ്യക്തി താനാണെന്നും തന്റെ സ്വപ്നങ്ങൾ തകർക്കപ്പെട്ടതായും അവർ വേദനയോടെ വ്യക്തമാക്കി.
കോടതി വിധി ലംഘിച്ചുള്ള ഈ നാടുകടത്തൽ വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
