ഗാസ നൗ എന്ന മാധ്യമ ശൃംഖലയുടെ സാമ്പത്തിക സഹായികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് ട്രഷറിയും ബ്രിട്ടീഷ് ട്രഷറിയും. ബുധനാഴ്ചയാണ് ഉപരോധം ഏർപ്പെടുത്തിയത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന് ആണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം.
അസോമ സുൽത്താന, മുസ്തഫ അയ്ഷ എന്നിവരുടെയും അവരുടെ കമ്പനികളുടെയും ഗാസ നൗവിന്റേയും ആസ്തി പൂർണ്ണമായും ബ്രിട്ടനിൽ മരവിപ്പിക്കുകയാണ്. ഇവർ ഹമാസിനെയും പലസ്തീൻ ഇസ്ലാമിക് ജിഹാദിനെയും വാർത്താ ഏജൻസി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
“മധ്യപൂർവദേശത്ത് സുസ്ഥിര സമാധാനം തടയുന്ന തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഹമാസിനും പിഐജെക്കും മറ്റുമുള്ള ഫണ്ടിംഗ് സ്രോതസ്സുകൾ വെട്ടിക്കുറയ്ക്കാൻ യുകെയും അതിൻ്റെ പങ്കാളികളും പ്രതിജ്ഞാബദ്ധരാണ്,” എന്ന് ബ്രിട്ടീഷ് ട്രഷറി മന്ത്രി ബറോണസ് വെരെ പ്രസ്താവനയിൽ പറഞ്ഞു.
"ബ്രിട്ടൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയെയും അതിൻ്റെ വിശാലമായ സമ്പദ്‌വ്യവസ്ഥയെയും ചൂഷണം ചെയ്യുകയും നമ്മുടെ ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ഒരിക്കലും മടിക്കില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസ നൗ അൽ-ഖുറേഷി എക്‌സിക്യൂട്ടീവുകളുമായും ആഖിറ ലിമിറ്റഡുമായും ചേർന്ന് ഹമാസിനായി ധനസമാഹരണ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി യു.എസ് ട്രഷറി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്