ബൈഡന്‍ അധികാരത്തിന്റെ അവസാന ദിനങ്ങളില്‍ പ്രഖ്യാപിച്ച മാപ്പുകള്‍ അസാധുവാക്കി ട്രംപ്

MARCH 17, 2025, 4:23 AM

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ തന്റെ പ്രസിഡന്റ് ടേമിന്റെ അവസാന മണിക്കൂറുകളില്‍ നല്‍കിയ മാപ്പുകള്‍ അസാധുവാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒപ്പ് പകര്‍ത്തുന്ന ഉപകരണമായ  ഓട്ടോപെന്‍ ഉപയോഗിച്ചാണ് മാപ്പപേക്ഷകളില്‍ ഒപ്പിട്ടതെന്നും ബൈഡന്റെ നേരിട്ടുള്ള അംഗീകാരമോ അറിവോ ഇല്ലാതെയാണ് ഇത് നടപ്പിലാക്കിയതെന്ന് ട്രംപ് പറഞ്ഞു. ഇത്തരത്തില്‍ മാപ്പ് നല്‍കുന്നത് കുറ്റകൃത്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ജനുവരി 6 ന് ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കിയ മാപ്പുകളുടെ നിയമസാധുതയെയും ട്രംപ് അപലപിച്ചു.

'ഉറക്കംതൂങ്ങി ജോ ബൈഡന്‍ നല്‍കിയ 'മാപ്പ്' ഇതിനാല്‍ അസാധുവായതായി പ്രഖ്യാപിക്കപ്പെടുന്നു. അവ ഓട്ടോപെന്‍ ചെയ്തു എന്ന വസ്തുതയാണ് ഇതിന് കാരണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജോ ബൈഡന്‍ അവയില്‍ ഒപ്പിട്ടിട്ടില്ല, പക്ഷേ, അതിലും പ്രധാനമായി, അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു!' ട്രംപ് എഴുതി.

vachakam
vachakam
vachakam

മാപ്പുകളെക്കുറിച്ച് ബൈഡന് ശരിയായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ആവശ്യമായ മാപ്പ് രേഖകള്‍ ബൈഡന് വിശദീകരിച്ചു നല്‍കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, അങ്ങനെ ചെയ്ത ആളുകള്‍ ഒരു കുറ്റകൃത്യം ചെയ്തിരിക്കാം,' ട്രംപ് എഴുതി. 

പ്രസിഡന്റെന്ന നിലയിലുള്ള അവസാന നിമിഷങ്ങളില്‍, ബൈഡന്‍ തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ക്ക് മുന്‍കൂര്‍ മാപ്പ് നല്‍കിയിരുന്നു. സഹോദരന്മാരായ ജെയിംസ്, ഫ്രാന്‍സിസ് ബൈഡന്‍, സഹോദരി വലേരി ബൈഡന്‍ ഓവന്‍സ്, അവരുടെ പങ്കാളികള്‍ എന്നിവര്‍ക്കെല്ലാം അദ്ദേഹം ആരോപണങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കി. തന്റെ കുടുംബത്തെയും ബന്ധുക്കളെയും രാഷ്ട്രായപരമായി വേട്ടയാടിയതാണെന്നായിരുന്നു ഇതിന് ബൈഡന്‍ പറഞ്ഞ ന്യായം. 

കുടുംബത്തിന് പുറമേ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുന്‍ ചെയര്‍മാന്‍  ജനറല്‍ മാര്‍ക്ക് മില്ലി തുടങ്ങിയ ഉന്നത വ്യക്തികള്‍ക്കും ബൈഡന്‍ മാപ്പ് നല്‍കി. ജനുവരി 6 ലെ ക്യാപിറ്റല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും മാപ്പ് നല്‍കി.

vachakam
vachakam
vachakam

ബൈഡന്‍ ഓഫീസ് വിടുന്നതിന് തൊട്ടുമുമ്പ് ഈ മുന്‍കൂര്‍ മാപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ സാധ്യമായ നിയമനടപടികളില്‍ നിന്ന് പ്രധാന വ്യക്തികളെ സംരക്ഷിക്കാനുള്ള ശ്രമമായി ഇത് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു.

മുന്‍കൂര്‍ മാപ്പ് നല്‍കിയതിനു പുറമേ, അക്രമരഹിത മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഏകദേശം 2,500 വ്യക്തികളുടെ ശിക്ഷയും ബൈഡന്‍ ഇളവ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam