കെ.പി.ജോർജിന് ആശ്വാസം: ഡിസ്ട്രിക്ട് അറ്റോർണിക്കെതിരെ ടെക്‌സാസ്‌ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അന്വേഷണം ആരംഭിച്ചു

JANUARY 31, 2026, 7:43 AM

റിച്ച്മണ്ട് ടെക്‌സാസ്: ഫോട്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജിന്റെ പേരിൽ കെട്ടിച്ചമച്ച  ക്രിമിനൽ കേസിൽ ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽടണിനെയും അദ്ദേഹത്തിന്റെ മുഴുവൻ ഓഫീസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജിന്റെ അഭിഭാഷകർ ബുധനാഴ്ച ഫയൽ ചെയ്ത ഒരു  ഹർജികോടതി ഫൈലിൽ സ്വീകരിച്ചു.

കെ.പി.ജോർജിനെ പ്രോസിക്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മിഡിൽടണിന്റെ ദുരൂഹമായ പെരുമാറ്റത്തെക്കുറിച്ച് ടെക്‌സസ്‌ലോ എൻഫോഴ്‌സ്‌മെന്റ്  ഏജൻസി അടുത്തിടെ ആരംഭിച്ച ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ്‌കേസ് ചെയ്തത്. ജനുവരി 28 ബുധനാഴ്ച ഫയൽ ചെയ്തകേസ് ഇന്ന് വെള്ളിയാഴ്ച കോടതി പരിഗണിക്കുകയും വിചാരണക്കെടുക്കുകയും ചെയ്തു എന്നത് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ എജൻസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

458-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ സമർപ്പിച്ച ഫയലിംഗിൽ, 'ടെക്‌സസ്‌കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ 2A.105 അനുസരിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ഗൂഡഡാലോചന കൃത്രിമ തെളിവുണ്ടാക്കൽ എന്നീ കാര്യങ്ങൾക്കായി ജില്ലാ അറ്റോർണി ബ്രയാൻ മിഡിൽടൺ നിയമ നിർവ്വഹണ ഏജൻസിയുടെ അന്വേഷണത്തിലാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം' എന്ന് ആരോപിക്കുന്നു.

vachakam
vachakam
vachakam

ആർട്ടിക്കിൾ 2A.105 പ്രകാരം 'അയോഗ്യതയ്ക്കുള്ള അടിസ്ഥാനങ്ങൾ' എന്ന സെക്ഷൻ ഉദ്ധരിച്ച്, 'വിശ്വസനീയമായ തെളിവുകൾ അഭിഭാഷകൻ അവരുടെ പ്രോസിക്യൂട്ടറിയൽ അധികാരത്തിനുള്ളിലെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ അന്വേഷണത്തിന് വിധേയനാണെന്ന് കാണിക്കുന്നുണ്ടെങ്കിൽ, ആർട്ടിക്കിൾ 2A.105 പ്രകാരം ഒരു ജില്ലാ അല്ലെങ്കിൽ കൗണ്ടി അറ്റോർണിയെ അയോഗ്യനാക്കിയതായി ഒരു ജഡ്ജി പ്രഖ്യാപിക്കണം. അയോഗ്യത അഭിഭാഷകന്റെ അന്വേഷണത്തിലേക്കും അതിന്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും പ്രോസിക്യൂഷനിലേക്കും ഉള്ള ഡി.എയുടെ അധികാരം പരിമിതപ്പെടുത്തുന്നു' എന്ന് ആർട്ടിക്കിൾ പറയുന്നു.

ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽടണിന്റെ അഭിഭാഷകർ എതിർത്ത ഹർജിയിൽ വാദിക്കാൻ കെ.പി.ജോർജിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഹാജരായി. സഹകൗൺസൽ ജാരെഡ് വുഡ്ഫിൽ, ജഡ്ജിഡേവിഡ് എം. മെഡിന എന്നിവരോടൊപ്പം ഹാജരായ ജോർജ്ജ് അഭിഭാഷകൻ ടെറിയേറ്റ്‌സ്, കെ.പി.ജോർജ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ക്രിമിനൽ പെരുമാറ്റത്തിന് ജില്ലാ അറ്റോർണി ബ്രയാൻ മിഡിൽടണിനെതിരെ ഒരു ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ ഒരു നിയമ നിർവ്വഹണ ഏജൻസി തന്നെ ബന്ധപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തതായി പ്രിസൈഡിംഗ് ജഡ്ജി മാഗി ജറാമില്ലോയെ അറിയിച്ചു.

പ്രമേയത്തെയും വെള്ളിയാഴ്ചത്തെ കോടതി വിചാരണയെയും കുറിച്ച് കൗണ്ടി ജഡ്ജി കെ.പി.ജോർജ് പറഞ്ഞു, 'എനിക്കെതിരായ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതികാരവുമായി ബന്ധപ്പെട്ട് ബ്രയാൻ മിഡിൽടണിന്റെ ക്രിമിനൽ പെരുമാറ്റം നിയമ നിർവ്വഹണ ഏജൻസി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ജോർജ്ജ് സോറോസ് പിന്തുണയുള്ള ബ്രയാൻ മിഡിൽടൺ പോലുള്ള ഡിസ്ട്രിക്ട് അറ്റോർണിയും അദ്ദേഹത്തിന്റെ തെമ്മാടികൂട്ടമായി മാറിയ ഓഫീസും അവരിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണം, അവർ അവരുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം ലംഘിക്കുകയും ചെയ്യുന്നു.

vachakam
vachakam
vachakam

അദ്ദേഹത്തിന് തിരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് ആയ എന്നോട് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന് ആരോടും ഇത് ചെയ്യാൻ കഴിയും. പൊതുജനങ്ങളെ സുരക്ഷിതരാക്കാൻ ബ്രയാൻ മിഡിൽടണിനെ തടയണം.'ജോർജ് വികാരഭരിതനായി കോടതിയിൽ പറഞ്ഞു. ഹർജിക്കൊപ്പം 'കെ. പി.ജോർജിനെ എന്ത് വിലകൊടുത്തും ഞാൻ പൂട്ടും' എന്ന ബ്രയാൻ  മറ്റൊരാളോട് സംസാരിക്കുന്ന 20 മിനിറ്റ് നീണ്ടഫോൺ വിളിയുടെ ശബ്ദരേഖയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജോർജിനെയും മറ്റു കമ്മീഷണർമാരെയും വംശീയമായി അധിക്ഷേപിക്കുന്നതും ഈരേഖയിലുണ്ട്. അത് ഡി.എക്കു വിനയാകുമെന്നു തീർച്ചയാണ്. 

ടെക്‌സസിലെ സാമാന്യേന വലുപ്പമുള്ള കൗണ്ടികളിൽ ഒന്നായ ഫോട്‌ബെൻഡ് കൗണ്ടിയുടെ ഭരണ തലവനാണ് മലയാളിയായ കെ.പി.ജോർജ്. കൗണ്ടി ജഡ്ജ് എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. 1837 ൽ സ്ഥാപിതമായ കൗണ്ടിയിൽ ജഡ്ജ് ആയിവരുന്ന ആദ്യത്തെ വെളുത്തവർഗക്കാരനല്ലാത്ത വ്യക്തിയാണ് ജോർജ്.  രണ്ടാം പ്രാവശ്യവും ഉജ്വല ഭൂരിപക്ഷത്തോടെ ജയിച്ച ജോർജിന് അന്നുമുതൽ പലതുറകളിൽ നിന്നും ശത്രുത നേരിടേണ്ടി വന്നിരുന്നു.

ഡിസ്ട്രിക്ട് അറ്റോർണിയുടെ (ഡിഎ) അനാവശ്യമായ  ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ കൂട്ടാക്കാതിരുന്ന ജോർജിനെതിരെ കെട്ടിച്ചമച്ച കുറ്റങ്ങൾക്കായി കേസ് എടുത്തു അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറംതള്ളാൻ ശ്രമിച്ച ഇപ്പോൾ ജോർജിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ അടിയറവു പറയുന്നത്. കൗണ്ടിയിലെ അതിശക്തമായ അധികാര സ്ഥാനം കയ്യാളുന്നയാളാണ്  ഡിസ്ട്രിക്ട് അറ്റോർണി. ആരെയും ജയിലിൽ അടക്കാനും വിടുതൽ നൽകാനും കഴിയുന്ന അധികാരമുള്ളയാൾ. സ്ഥാനം രാജിവച്ചുപോയാൽ എല്ലാകേസുകളും പിൻവലിക്കാം എന്ന ഓഫറും ഡി എ കൊടുത്തിരുന്നു. എന്നാൽ ഇതിനെല്ലാം എതിരെ സന്ധിയില്ലാതെ പോരാടുകയായിരുന്നു ജോർജ്.

vachakam
vachakam
vachakam

അനിൽ ആറന്മുള


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam